'ആലി നാദാപുരത്ത് പോയ പോലെ'; മുഖ്യമന്ത്രിയുടെ വിദേശയാത്രയേക്കുറിച്ച് കെ. സുരേന്ദ്രൻ

Last Updated:

ലക്ഷകണക്കിന് രൂപ ധൂർ‌ത്തടിച്ചുകൊണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാരങ്ങളും നടത്തുന്ന വിദേശയാത്ര ഒരു ആവശ്യവുമില്ലാത്തതെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്ര ഒരു പ്രയോജനവുമില്ലാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലക്ഷകണക്കിന് രൂപ ധൂർ‌ത്തടിച്ചുകൊണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാരങ്ങളും നടത്തുന്ന വിദേശയാത്ര ഒരു ആവശ്യവുമില്ലാത്തതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ ഖജനാവ് കൊള്ളയടിക്കാനും അവരവരുടെ താല്പര്യം സംരക്ഷിക്കാനുമുള്ള ഒരു യാത്രമാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങൾക്ക് പ്രയോജകരമായൊന്നും മുഖ്യമന്ത്രിയുടെ വിദേശയാത്രകൊണ്ട് ഉണ്ടാവുകില്ലെന്ന് സ്പഷടമാണെന്ന് അദ്ദേഹം പറഞ്ഞു. 2016 മുതല്‍ മന്ത്രിമാരും മുഖ്യമന്ത്രിയും നടത്തിയ യാത്രകൾകൊണ്ട് ഒരു പ്രയോജനവുമില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. അയല്‍ സംസ്ഥാനങ്ങളായ കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഗോവ എന്നിവിടങ്ങളില്‍ പരിശോധിച്ചാൽ അവിടങ്ങളിൽ വലിയ വികസനപ്രവർ‌ത്തനങ്ങൾ നടക്കുന്നുണ്ട്. അവിടുത്തെ മുഖ്യമന്ത്രിമാര്‍ വിദേശയാത്രകൾ നടത്തുമ്പോള്‍ വലിയ തോതിലുള്ള നിക്ഷേപങ്ങളെയും വ്യസായികളെയും ആകർഷിക്കാൻ കഴിയുന്നുണ്ട്.
advertisement
എന്നാൽ കേരളത്തിലെ മുഖ്യമന്ത്രിയുടെ വിദേശയാത്ര ഏട്ടിലെ പശുപോലെ ആലി നാദാപുരത്ത് പോയതുപോലെ ഒരു പ്രയോജനവുമില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. ലോക കേരള സഭ മൂന്നെണ്ണം കഴിഞ്ഞെന്നും എന്തെങ്കിലും പ്രയോജനമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയ്ക്കും കുടുംബാംഗങ്ങൾക്കും മക്കൾക്കും മക്കളുടെ മക്കൾക്കും വിദേശത്ത് പോവുക സുഖമായി കറങ്ങുക തിരിച്ചുവരുക.
സഖാക്കളെ പറ്റിക്കാനായി കാറൽ മാക്സിൻ‌റെ പ്രതിമയിൽ‌ മലയും ഇട്ടു. വിദേശയാത്രയെക്കുറിച്ച് വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വിദേശയാത്രയുടെ ഉദ്ദേശ്യവും കണക്കുകളും സംശയങ്ങൾ ദുരീകരിക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആലി നാദാപുരത്ത് പോയ പോലെ'; മുഖ്യമന്ത്രിയുടെ വിദേശയാത്രയേക്കുറിച്ച് കെ. സുരേന്ദ്രൻ
Next Article
advertisement
Modi@75: പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെക്കുറിച്ചുള്ള നെറ്റ്‌വർക്ക് 18-കോഫി ടേബിൾ ബുക്ക് അമിത് ഷായ്ക്ക് സമ്മാനിച്ചു
Modi@75:പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെക്കുറിച്ചുള്ള നെറ്റ്‌വർക്ക് 18-കോഫി ടേബിൾ ബുക്ക് അമിത് ഷായ്ക്ക് സമ്മാനിച്ചു
  • പ്രധാനമന്ത്രി മോദിയുടെ 75 വർഷത്തെ ജീവിതത്തിലെ നിർണായക നിമിഷങ്ങൾ ഉൾക്കൊള്ളിച്ച പുസ്തകം പുറത്തിറങ്ങി.

  • നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ-ഇൻ-ചീഫ് രാഹുൽ ജോഷി പുസ്തകം അമിത് ഷായ്ക്ക് സമ്മാനിച്ചു.

  • മോദിയുടെ ജീവിതം, ദർശനം, നാഴികക്കല്ലുകൾ എന്നിവ ഉൾക്കൊള്ളുന്ന പുസ്തകം അഞ്ച് വിഭാഗങ്ങളിലായി ക്രമീകരിച്ചു.

View All
advertisement