advertisement

ബന്ദിപ്പൂർ രാത്രിയാത്ര നിയന്ത്രണം: വനത്തിലൂടെ മേൽപ്പാലങ്ങൾ നിർമ്മിക്കാനുള്ള ശുപാർശ തള്ളി

Last Updated:
#എം.ഉണ്ണികൃഷ്ണൻ
ന്യൂഡൽഹി: ബന്ദിപ്പൂർ രാത്രി യാത്രാ നിയന്ത്രണം നീക്കാൻ വനത്തിലൂടെ മേൽപ്പാലങ്ങൾ നിർമ്മിക്കാനുള്ള ശുപാർശ  കേന്ദ്രസർക്കാർ തള്ളി. തിത്തിമതി- ഗോണിക്കുപ്പ-കുട്ട ബദൽ പാതയിലൂടെ രാത്രി യാത്ര വിഷയത്തിന് പരിഹാരം കാണണമെന്നാണ് കേന്ദ്ര നിലപാടെന്ന് പരിസ്ഥിതി സഹ മന്ത്രി പാർലമെന്റിൽ വ്യക്തമാക്കി. പരിസ്ഥിതി പ്രവർത്തകരുടെ അടക്കം എതിർപ്പ് ശക്തമാകുന്നതിനിടെയാണ് കേന്ദ്ര നിലപാട്.
ബന്ദിപ്പൂർ ദേശീയോദ്യാനത്തിലൂടെയുള്ള രാത്രി യാത്രാനിയന്ത്രണം നീക്കാൻ വനത്തിലൂടെ മേൽപ്പാലങ്ങൾ നിർമ്മിക്കാനുള്ള ശുപാർശ സുപ്രീം കോടതി നിയമിച്ച സമിതിയാണ് മുന്നോട്ടുവച്ചിരുന്നത്. ദേശീയ പാത 212ൽ ഒരു കിലോമീറ്റർ വീതം നീളമുള്ള നാലു മേൽപ്പാലങ്ങൾ നിർമ്മിക്കണമെന്നായിരുന്നു കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ നിർദ്ദേശം. കർണാടക ശുപാർശയെ ശക്തമായി എതിർക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട് മാറ്റം.
advertisement
ശുപാർശയോട് യോജിപ്പില്ലെന്നും മേൽപ്പാലത്തിന് പകരം ബദൽ പാതയാണ് ഉചിതമെന്നും കേന്ദ്ര പരിസ്ഥിതി സഹമന്ത്രി മഹേഷ് ശർമ്മ വ്യക്തമാക്കി. തിത്തിമത്തി- ഗോണിക്കുപ്പ- കുട്ട പാത രാത്രിയാത്രയ്ക്ക് ഉതകും വിധം സജ്ജമാക്കുകയാണ് വേണ്ടതെന്നും എംപി വീരേന്ദ്രകുമാർ എംപിയുടെ ചോദ്യത്തിന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ മന്ത്രി പറയുന്നു. മേൽപ്പാലത്തിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ബന്ദിപൂരിലെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ ആശങ്കയറിയിച്ചിരുന്നു. രാത്രി യാത്രാ കേസ് സുപ്രീംകോടതിയുടെ പരിഗണയിലായതിനാൽ കേന്ദ്രത്തിന്റെ എതിർപ്പ് കോടതി നിലപാടിനെയും സ്വാധീനിച്ചേക്കും. നിയന്ത്രങ്ങൾ നീക്കുന്നതിന് പകരം ബദൽ പാതയെന്ന ശുപാർശ കേരളത്തിന് തിരിച്ചടിയായേക്കും.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബന്ദിപ്പൂർ രാത്രിയാത്ര നിയന്ത്രണം: വനത്തിലൂടെ മേൽപ്പാലങ്ങൾ നിർമ്മിക്കാനുള്ള ശുപാർശ തള്ളി
Next Article
advertisement
'45 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ജില്ല വിഭജിക്കണം'; സമസ്ത നൂറാം വാർഷികത്തിൽ പ്രമേയം
'45 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ജില്ല വിഭജിക്കണം'; സമസ്ത നൂറാം വാർഷികത്തിൽ പ്രമേയം
  • 45 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് പ്രമേയം

  • വലിയ ജില്ലകളിൽ ഭരണനിർവഹണം കാര്യക്ഷമമാക്കാൻ വിഭജനം അനിവാര്യമാണെന്ന് സമസ്ത ചൂണ്ടിക്കാട്ടി

  • ജില്ലകളുടെ പുനർനിർണയം അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിൽ എത്താനും സാമ്പത്തിക വളർച്ചയ്ക്കും സഹായിക്കും

View All
advertisement