advertisement

കോട്ടയത്ത് യുവതിയുടെ മരണം മലപ്പുറം കുഴിമന്തി ഹോട്ടലിലെ ഭക്ഷ്യവിഷബാധയേറ്റെന്ന് രാസപരിശോധനാ റിപ്പോർട്ട്

Last Updated:

രശ്മിയുടെ കരള്‍, ചെറുകുടല്‍ എന്നിവിടങ്ങളില്‍ അപകടകമായ തോതിലുള്ള അണുബാധയേറ്റിരുന്നതായി മെഡിക്കല്‍ കോളേജില്‍ നടത്തിയ രാസപരിശോധനയില്‍ കണ്ടെത്തി.

കോട്ടയം: കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് രശ്മി രാജ് എന്ന യുവതി മരിച്ച സംഭവത്തിൽ മോശം ഭക്ഷണം മൂലമുള്ള അണുബാധ സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സായിരുന്ന രശ്മി രാജിന്‍റെ മരണം ഭക്ഷ്യവിഷബാധ മൂലമാണെന്ന് ഫോറന്‍സിക് സംഘം പോലീസിനെ അറിയിച്ചു. സംക്രാന്തിയിലെ ഹോട്ടല്‍ ‘മലപ്പുറം കുഴിമന്തി’യില്‍ നിന്ന്  കഴിഞ്ഞ 29-ന് ഹോട്ടലില്‍നിന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്തിയ അല്‍ഫാം കഴിച്ചതിന് പിന്നലെയാണ് രശ്മിയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായത്.
രശ്മിയുടെ കരള്‍, ചെറുകുടല്‍ എന്നിവിടങ്ങളില്‍ അപകടകമായ തോതിലുള്ള അണുബാധയേറ്റിരുന്നതായി മെഡിക്കല്‍ കോളേജില്‍ നടത്തിയ രാസപരിശോധനയില്‍ കണ്ടെത്തി. കരളിനേറ്റ അണുബാധയാണ് മരണകാരണം. റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിവനും ജില്ലാ പോലീസ് മേധാവിക്കും കൈമാറി.
രശ്മിരാജിന്‍റെ മരണം ഭക്ഷ്യവിഷബാധയേറ്റാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞതോടെ പ്രതികള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയുടെ വകുപ്പുകള്‍ കൂടി ചുമത്തും. ഹോട്ടലിലെ മുഖ്യപാചകക്കാരന്‍ മലപ്പുറം സ്വദേശി മുഹമ്മദ് സിറാജുദ്ദീനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഹോട്ടല്‍ നടത്തിപ്പുകാരായ മൂന്ന് പേര്‍ക്കെതിരെയും കേസ് എടുത്തതായി അന്വേഷണ സംഘം അറിയിച്ചു. ഹോട്ടലിന്റെ മാനേജര്‍, പാര്‍ടണര്‍, ലൈസന്‍സി എന്നിവര്‍ക്കെതിരെയാണ് കേസ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയത്ത് യുവതിയുടെ മരണം മലപ്പുറം കുഴിമന്തി ഹോട്ടലിലെ ഭക്ഷ്യവിഷബാധയേറ്റെന്ന് രാസപരിശോധനാ റിപ്പോർട്ട്
Next Article
advertisement
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ‌ BJP- JD(S) പ്രതിഷേധം
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് BJP- JD(S) പ്രതിഷേധം
  • കർണാടക എക്സൈസ് വകുപ്പിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി

  • മദ്യഷോപ്പ് ലൈസൻസ് അനുവദിക്കുന്നതിൽ വൻതോതിൽ കൈക്കൂലി ആരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു

  • പ്രതിപക്ഷം നിയമസഭയിൽ കുത്തിയിരിപ്പ് സമരം തുടരുന്നു, ഓഡിയോ തെളിവുകളും ലോകായുക്തയിൽ പരാതി നൽകിയിട്ടുണ്ട്

View All
advertisement