Puthuppally by election|വോട്ടുചൂടിൽ ചുട്ടുപൊള്ളി പുതുപ്പള്ളി; ജെയ്ക്കിനു വേണ്ടി ഓഗസ്റ്റ് 24 ന് മുഖ്യമന്ത്രി എത്തും

Last Updated:

ആദ്യഘട്ട പ്രചരണത്തിൽ മന്ത്രിമാർ പങ്കെടുക്കില്ല

news18
news18
കോട്ടയം: പുതുപളളിയിൽ തെരഞ്ഞെടുപ്പ് അങ്കം ചൂടുപിടിക്കുന്നു. ഇടതുമുന്നണി സ്ഥാനാർഥി ജെയ്‌ക് സി തോമസിനു വേണ്ടി മുഖ്യമന്ത്രിയും മന്ത്രിമാരും പ്രചരണത്തിന് എത്തും. ഓഗസ്റ്റ് 24 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയിലെത്തുക. അയർക്കുന്നം, പുതുപ്പള്ളി പഞ്ചായത്തുകളിലാണ് പ്രചാരണം. ആദ്യഘട്ട പ്രചരണത്തിൽ മന്ത്രിമാർ പങ്കെടുക്കില്ല.
രണ്ടാംഘട്ട പ്രചരണം ഓഗസ്റ്റ് 31 ന് ശേഷമാണ്. അവസാനഘട്ട പ്രചരണത്തിന് മന്ത്രിമാർ അടക്കം എത്തും. പുതുപ്പള്ളിയിൽ രാഷ്ട്രീയം മാത്രം പറഞ്ഞാൽ മതിയെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. വികസന രാഷ്ട്രീയത്തിൽ ഊന്നിയാണ് എൽഡിഎഫ് പ്രചാരണം. വികസനത്തിൽ ഊന്നി ചർച്ചയ്ക്ക് തയ്യാറുണ്ടോയെന്ന് ജെയ്ക് സി തോമസ് കോൺഗ്രസിനോട് ചോദിച്ചു.
Also Read- ജെയ്ക്ക് എൻഎസ്എസ് പിന്തുണ തേടി പെരുന്നയിൽ; സമദൂരം എന്ന് സുകുമാരൻ നായർ
സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ പ്രചരണത്തിന് ഉപയോഗിക്കും. പ്രതിപക്ഷം വികസനം തടസ്സപ്പെടുത്തുന്നു എന്ന പ്രചരണവും സംഘടിപ്പിക്കും. കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായും മറ്റും ബുദ്ധിമുട്ടിക്കുന്നതുമാകും ഇടതുപക്ഷത്തിന്റെ പ്രചരണായുധങ്ങൾ. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനുമായും ജെയ്ക്ക് ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.
advertisement
Also Read- ജനങ്ങൾക്കൊപ്പം നിന്ന യുവാവ്‌; ജനങ്ങളിൽ നിന്നുയർന്നുവന്ന നേതാവ്‌’; ചെളിയിൽ നിൽക്കുന്ന ജെയ്കിന്റെ ചിത്രം പങ്കുവെച്ചു മന്ത്രി എം.ബി രാജേഷ്
അതേസമയം, ഉമ്മൻചാണ്ടിയുടെ അര നൂറ്റാണ്ട് കാലത്തെ വികസന നേട്ടങ്ങൾ എണ്ണിപറ‍ഞ്ഞാണ് ചാണ്ടി ഉമ്മന്റെ മറുപടി. നാളെ
സെപ്റ്റംബർ അഞ്ചിനാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ. നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17ന് ആണ്. സൂക്ഷ്മപരിശോധന ഓഗസ്റ്റ് 18ന് നടക്കും. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 21.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Puthuppally by election|വോട്ടുചൂടിൽ ചുട്ടുപൊള്ളി പുതുപ്പള്ളി; ജെയ്ക്കിനു വേണ്ടി ഓഗസ്റ്റ് 24 ന് മുഖ്യമന്ത്രി എത്തും
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement