60 വര്‍ഷത്തിന് ശേഷം പെരുങ്ങോട്ടുകുറിശ്ശിയില്‍ കോൺഗ്രസിന് ഭരണം നഷ്ടം; LDF-IDF സഖ്യം അധികാരത്തില്‍

Last Updated:

പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായാണ് കോൺഗ്രസിന് ഭരണം നഷ്ടമാകുന്നത്

News18
News18
60 വര്‍ഷത്തിന് ശേഷം പാലക്കാട് ജില്ലയിലെ പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്തില്‍ കോൺഗ്രസിന് ഭരണം നഷ്ടം. സിപിഎം വിമത എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപച്ചതോടെ എല്‍ഡിഎഫ്-ഐഡിഎഫ് സഖ്യം പഞ്ചായത്തിൽ അധികാരത്തിലെത്തി. ആകെ 18 സീറ്റുള്ള പഞ്ചായത്തിൽ എൽ.ഡി.എഫ്-ഐ.ഡി.എഫ് സഖ്യത്തിന് 8, യു.ഡി.എഫ് 7, ബി.ജെ.പി 2, സി.പി.എം വിമത ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷി നില.
സി.പി.എം വിമതയെ കൂടെ നിർത്താൻ ഇടത്, വലത് മുന്നണികൾ ശ്രമം നടത്തിയെങ്കിലും ഒടുവിൽ എല്‍ഡിഎഫ്-ഐഡിഎഫ് സഖ്യത്തിന് പിന്തുണ നൽകാൻ സിപിഎം വിമത തീരുമാനിക്കുകയായിരുന്നു. ഇതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫ് - ഐഡിഎഫ് സഖ്യത്തിന് ലഭിക്കുകയായിരുന്നു. സിപിഎം അംഗം പ്രമോദ് ഒമ്പത് വോട്ടുകള്‍ ലഭിച്ച് പ്രസിഡന്‍റായി.പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായാണ് കോൺഗ്രസിന് ഭരണം നഷ്ടമാകുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
60 വര്‍ഷത്തിന് ശേഷം പെരുങ്ങോട്ടുകുറിശ്ശിയില്‍ കോൺഗ്രസിന് ഭരണം നഷ്ടം; LDF-IDF സഖ്യം അധികാരത്തില്‍
Next Article
advertisement
60 വര്‍ഷത്തിന് ശേഷം പെരുങ്ങോട്ടുകുറിശ്ശിയില്‍ കോൺഗ്രസിന് ഭരണം നഷ്ടം; LDF-IDF സഖ്യം അധികാരത്തില്‍
60 വര്‍ഷത്തിന് ശേഷം പെരുങ്ങോട്ടുകുറിശ്ശിയില്‍ കോൺഗ്രസിന് ഭരണം നഷ്ടം; LDF-IDF സഖ്യം അധികാരത്തില്‍
  • പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിൽ 60 വർഷത്തിനുശേഷം കോൺഗ്രസിന് ഭരണം നഷ്ടമായി, ചരിത്രം പുതുക്കി.

  • എൽഡിഎഫ്-ഐഡിഎഫ് സഖ്യത്തിന് സിപിഎം വിമത പിന്തുണ നൽകി, അധികാരം പിടിച്ചെടുത്തു.

  • പഞ്ചായത്തിൽ എൽഡിഎഫ്-ഐഡിഎഫ് സഖ്യത്തിന് 8 സീറ്റും, യുഡിഎഫിന് 7, ബിജെപിക്ക് 2 സീറ്റും ലഭിച്ചു.

View All
advertisement