advertisement

സിപിഎം ബ്ലോക്ക് പഞ്ചായത്ത് അംഗം രാജിവച്ചു; വർക്കലയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും

Last Updated:

സിപിഎം എന്ന പാർട്ടി നേരിടുന്ന മൂല്യച്യുതി ആണ് ബിജെപിയിലേക്ക് വരാൻ കാരണമെന്ന് സ്മിത

Rapid Read
News18
News18
ബിജെപിയിൽ ചേർന്ന വർക്കല സിപിഎം ഏരിയ കമ്മിറ്റി അം​ഗം അഡ്വ. സ്മിത സുന്ദരേശൻ വർക്കലയിൽ സ്ഥാനാർത്ഥിയാകും. നിലവിൽ വർക്കല ബ്ലോക്ക് പഞ്ചായത്ത് ഒറ്റൂർ ഡിവിഷൻ അംഗമാണ്. മുൻ വർക്കല ബ്ലോക്ക് പ്രസിഡൻ്റായിരുന്നു. മുൻ സിപിഎം നേതാവ് സുന്ദരശേൻ്റെ മകളാണ് സ്മിത. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗമെന്ന പദവി രാജിവെച്ച ശേഷമാണ് ബിജെപിയിൽ ചേർന്നത്.
സിപിഎം എന്ന പാർട്ടി നേരിടുന്ന മൂല്യച്യുതി ആണ് ബിജെപിയിലേക്ക് വരാൻ കാരണമെന്ന് സ്മിത സുന്ദരേശൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായെന്നും സിപിഎമ്മിന്റേത് കമ്മ്യൂണിസ്റ്റ്‌ ആശയങ്ങളെ കാറ്റിൽ പറത്തുന്ന സമീപനമാണെന്നും സ്മിത കൂട്ടിച്ചേർത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗമെന്ന പദവി രാജിവെച്ച ശേഷമാണ് ബിജെപിയിൽ ചേർന്നത്. മുൻ സിപിഎം നേതാവ് സുന്ദരശേൻ്റെ മകളാണ് സ്മിത.
ആദ്യം ബിഡിജെഎഎസ് സ്ഥാനാർത്ഥിയായ ശ്രീനിവാസൻ വേണുഗോപാലിനെ ആയിരുന്നു വർക്കലയിൽ എൻഡിഎ നിശ്ചയിച്ചിരുന്നത്. എന്നാൽ അദ്ദേഹം പിൻമാറിയതോടെ വർക്കല സീറ്റ് ബിജെപി ഏറ്റെടുക്കുകയായിരുന്നു. സീറ്റ് ബിഡിജെഎസിന് വിട്ടുകൊടുത്തതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിപിഎം ബ്ലോക്ക് പഞ്ചായത്ത് അംഗം രാജിവച്ചു; വർക്കലയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും
Next Article
advertisement
സിപിഎം ബ്ലോക്ക് പഞ്ചായത്ത് അംഗം രാജിവച്ചു; വർക്കലയിൽ  ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും
സിപിഎം ബ്ലോക്ക് പഞ്ചായത്ത് അംഗം രാജിവച്ചു; വർക്കലയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും
  • സിപിഎം വർക്കല ബ്ലോക്ക്‌ മെമ്പർ സ്മിത സുന്ദരേശൻ രാജിവെച്ച് ബിജെപിയിൽ ചേർന്നു, എൻഡിഎ സ്ഥാനാർഥി

  • സിപിഎം പാർട്ടിയിലെ മൂല്യച്യുതിയാണ് ബിജെപിയിലേക്ക് വരാൻ കാരണമെന്ന് സ്മിത സുന്ദരേശൻ വ്യക്തമാക്കി

  • വർക്കല സീറ്റ് ബിഡിജെഎസിന് വിട്ടുകൊടുത്തതിനെതിരെ പ്രതിഷേധം ഉയർന്നതോടെ ബിജെപി സ്ഥാനാർഥി മാറ്റം

View All
advertisement