തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളി കേസിൽ കോടതി സർക്കാരിനു കനത്ത തിരിച്ചടി. മന്ത്രിമാർ ഉൾപ്പെടെ പ്രതികളായുള്ള കേസ് പിൻവലിക്കാൻ സർക്കാർ നൽകിയ അപേക്ഷ തിരുവനന്തപുരം സിജെഎം കോടതി തള്ളി. സർക്കാർ നിയോഗിച്ച പബ്ലിക് പ്രോസിക്യൂട്ടർ നൽകിയ പിൻവലിക്കൽ സത്യവാങ്മൂലമാണ് കോടതി നിരാകരിച്ചത്.
ധനമന്ത്രി ആയിരിക്കെ ബാർകോഴക്കേസിൽ ആരോപണ വിധേയനായ കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതു പ്രതിപക്ഷം തടയാൻ ശ്രമിച്ചതാണ് 2015 മാർച്ച് 13ന് സഭാ ചരിത്രത്തിൽ ഇന്നുവരെയുണ്ടായിട്ടില്ലാത്ത കൈയ്യാങ്കളിയിലേക്ക് മാറിയത്.
സഭയ്ക്കുള്ളിൽ അക്രമം നടത്തി 2 ലക്ഷത്തിലധികം രൂപയുടെ നഷ്ടം വരുത്തിയെന്നാണു ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആർ. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എംഎൽഎയും സിപിഎം നേതാവുമായ വി. ശിവൻകുട്ടിയാണ് സർക്കാരിനെ സമീപിച്ചത്. പ്രതിപക്ഷം എതിർത്തതിനെത്തുടർന്ന് വിഷയം കോടതിയിലെത്തി. ഹൈക്കോടതിയുടെ നിർദേശം അനുസരിച്ചാണ് കേസ് സിജെഎം കോടതി പരിഗണിച്ചത്.
മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, എംഎൽഎമാരായിരുന്ന കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി.കെ.സദാശിവൻ, വി.ശിവൻകുട്ടി എന്നിവരാണ്പ്രതികൾ.
നിയമസഭയ്ക്കുള്ളിൽ അനിഷ്ട സംഭവങ്ങൾ നടന്നാൽ പരാതി നൽകേണ്ടതു സ്‌പീക്കറാണെന്നും ഇവിടെ അത്തരം പരാതിയില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. സഭാ അംഗങ്ങളുടെ ഐക്യം നിലനിർത്തുന്നതിന്റെ ഭാഗമായിട്ടാണു സർക്കാർ കേസ് പിൻവലിക്കാൻ തീരുമാനിച്ചതെന്നും ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ വാദിച്ചു.
പൊതുമുതൽ നശിപ്പിക്കുന്നതു തടയേണ്ട സർക്കാർ അത്തരം കേസുകൾ സഭാ ഐക്യം നിലനിൽക്കാൻ വേണ്ടിയാണു പിൻവലിക്കുന്നത് എന്നു പറഞ്ഞാൽ അതു ജനങ്ങളെ കളിയാക്കുന്നതാണെന്ന് പ്രതിപക്ഷ അഭിഭാഷകൻ വാദമുഖമുയർത്തി.
നഷ്ടക്കണക്ക് ഇങ്ങനെ
ഒപ്പം നിയമ സഭയുടെ അന്തസ്സിനുണ്ടായ തിരിച്ചു പിടിക്കാനാവാത്ത ഇടിവും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Court, Ldf, Niyamasabha