'101 വെട്ടുവെട്ടിയാലും വായ്ത്തല പോകാത്ത വാക്കത്തി ഉണ്ടാക്കും '; പരിഹാസവുമായി ജേക്കബ് തോമസ്

Last Updated:

മൂര്‍ച്ച കൂടിയാല്‍ പ്രശ്നമാകുമോയെന്ന് അറിയില്ലെന്നും ജേക്കബ് തോമസ്.

പ്രസാദ് ഉടുമ്പിശ്ശേരി
ജേക്കബ് തോമസിനെ വരവേറ്റത്  കത്തിയും കോടാലിയും മൺവെട്ടിയും
പാലക്കാട്: വിജിലൻസ് ഡയറക്ടറായി ഇരുന്ന് അഴിമതിക്കാരെ വിറപ്പിച്ച ജേക്കബ് തോമസിനെ സർക്കാർ ഒടുവിൽ അരിവാളും കോടാലിയും മൺവെട്ടിയും ഉണ്ടാക്കുന്ന ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസിലേക്കാണ് തട്ടിയത്. ഇന്ന് രാവിലെ പതിനൊന്നരയോടെ ചുമതലയേൽക്കാൻ ഷൊർണൂരെത്തിയ ജേക്കബ് ആദ്യം പോയത്  കത്തിയും കോടാലിയും മൺവെട്ടിയുമൊക്കെയുണ്ടാക്കുന്ന നിർമ്മാണശാലയിലേക്ക്. ഇവിടെ ഉണ്ടാക്കുന്ന  ആയുധത്തിന്റെ ഗുണമേന്മയെല്ലാം ജേക്കബ് തോമസ് ചോദിച്ചറിഞ്ഞായിരുന്നു സന്ദർശനം.
ഒരു കാലത്ത് മുന്നൂറിലേറെ പേർ ജോലി ചെയ്ത സ്ഥാനത്ത് ഇപ്പോഴുള്ളത് നാല്പതോളം പേർ മാത്രം. സ്ഥാപനം വായ്ത്തല പോയ കത്തി പോലെയെന്ന് ചുരുക്കം.
advertisement
വരുന്നൂ..101 വെട്ടിനുള്ള കത്തി;  പുതിയ എംഡിയുടെ വാഗ്ദാനം
നൂറ്റിയൊന്ന് വെട്ട് വെട്ടിയാലും വായ്ത്തല പോവാത്ത  വാക്കത്തി. ഓരോ ജില്ലയ്ക്കും അവിടുത്തെ  പ്രത്യേകതയും ആവശ്യവും കണ്ടറിഞ്ഞായിരിയ്ക്കും കത്തിയും അരിവാളും നിർമ്മിച്ചു നൽകുകയെന്ന് ജേക്കബ് തോമസിന്റെ പരിഹാസം. ഇത്രേം മൂർച്ച മതിയെന്ന് സർക്കാർ പറയുന്നത് വരെ കത്തി നിർമ്മാണം തുടരുമെന്ന് ജേക്കബ് തോമസ്.
ഇനി മുതൽ വിജിലൻസ് മേധാവിയും മെറ്റൽ ഇൻഡസ്ട്രീസ് എംഡിയും തുല്യർ 
വിജിലൻസ് മേധാവിയുടെ പദവിയും മെറ്റൽ ഇൻഡസ്ട്രീസ് എംഡിയും ഇനി മുതൽ തുല്യരാണന്നാണ് സർക്കാർ വ്യക്തമാക്കുന്നതെന്നും ജേക്കബ് തോമസ് പരിഹസിച്ചു.  മെറ്റൽ ഇൻഡസ്ട്രീസിലും ഒരു പാട്  അഴിമതികൾ ഉണ്ടാവാമെന്നും അത് തടയാനാവും വിജിലൻസ് മേധാവിയായ ഒരാളെ ഇവിടെ നിയമിച്ചതെന്നും ജേക്കബ് തോമസ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'101 വെട്ടുവെട്ടിയാലും വായ്ത്തല പോകാത്ത വാക്കത്തി ഉണ്ടാക്കും '; പരിഹാസവുമായി ജേക്കബ് തോമസ്
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement