കണ്ണൂരിൽ ചീട്ടു കളിക്കാൻ പോകുന്നതിന് ഇ-പാസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ; വിദ്യാർത്ഥിയെ പൊലീസ് പൊക്കി

Last Updated:

പട്ടുവം അരിയിൽ സ്വദേശിയായ 24കാരൻ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്. ഇൻസ്പെക്ടർ വി. ജയകുമാർ ഇയാളെ കർശനമായി താക്കീത് ചെയ്ത് വിട്ടയച്ചു.

കണ്ണൂർ: ചീട്ടു കളിക്കാൻ പോകുന്നതിന് ഇ-പാസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥിയെ പൊലീസ് പൊക്കി. ലോക്ക് ഡൗൺ കാലത്ത് അത്യാവശ്യമായി പുറത്തിറങ്ങുന്നവർക്കു വേണ്ടി  തയ്യാറാക്കിയ ഇ-പാസ് സംവിധാനത്തെ തമാശയായി കണ്ടാണ് യുവാവ് അപേക്ഷ നൽകിയത്.
കണ്ണൂർ ജില്ലയിലെ പട്ടുവം സ്വദേശിയായ 24കാരനാണ് റമ്മി കളിക്കാൻ കൂട്ടുകാരന്റെ വീട്ടിൽ പോകാൻ പാസിനായി അപേക്ഷിച്ചത്. എന്നാൽ, വിചിത്രമായ ആവശ്യം കണ്ടതോടെ പൊലീസ് ഞെട്ടി. ജില്ലാ പൊലീസ് ആസ്ഥാനത്തു നിന്നും വിവരം കൈമാറിയതോടെ തളിപ്പറമ്പ് പൊലീസ് യുവാവിനെ കണ്ടെത്തി.
പട്ടുവം അരിയിൽ സ്വദേശിയായ 24കാരൻ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്. ഇൻസ്പെക്ടർ വി. ജയകുമാർ ഇയാളെ കർശനമായി താക്കീത് ചെയ്ത് വിട്ടയച്ചു.
advertisement
കോവിഡ് രൂക്ഷമായി പടരുന്ന സാഹചര്യത്തിൽ അത്യാവശ്യം കാര്യങ്ങൾക്കായി പുറത്തിറങ്ങുന്നവരെ സഹായിക്കാൻ തയ്യാറായ സംവിധാനത്തെ പരിഹസിക്കുന്ന നടപടി ഒഴിവാക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. സുഹൃത്തുക്കളുടെ വീട്ടിൽ ചീട്ടു കളിക്കാൻ പോകണം എന്നുള്ള ആവശ്യങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ ചീട്ടു കളിക്കാൻ പോകുന്നതിന് ഇ-പാസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ; വിദ്യാർത്ഥിയെ പൊലീസ് പൊക്കി
Next Article
advertisement
രാഹുലിന്റെ 'കാലക്കേട്' മാറ്റാൻ യൂത്ത്കോൺഗ്രസ് നേതാവ് വക ഭാഗ്യസൂക്ത അർച്ചനയും ശത്രുസംഹാര പൂജയും; പള്ളിയിൽ മൂന്നിന്മേൽ കുർബാന
രാഹുലിന്റെ 'കാലക്കേട്' മാറ്റാൻ യൂത്ത്കോൺഗ്രസ് നേതാവ് വക ഭാഗ്യസൂക്ത അർച്ചനയും ശത്രുസംഹാര പൂജയും കുർബാനയും
  • പാലക്കാട് എംഎൽഎ രാഹുലിനായി യൂത്ത് കോൺഗ്രസ് നേതാവ് ക്ഷേത്രത്തിലും പള്ളിയിലും പൂജ നടത്തി

  • രാഹുലിന് മോശം സമയമാണെന്നും അതിന് മാറ്റം വരുത്താനാണ് വഴിപാടുകളും കുർബാനയും നടത്തിയതെന്ന് വിശദീകരണം

  • രാഹുലിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തതായും മാവേലിക്കര സബ് ജയിലിലാണ് കഴിയുന്നതെന്നും റിപ്പോർട്ട്

View All
advertisement