'വ്യാജ തെളിവുകളുണ്ടാക്കാൻ ശ്രമം' ; എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി വീണ്ടും സുപ്രീംകോടതിയിൽ

Last Updated:

ജാമ്യത്തിൽ ഇറങ്ങിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ശിവശങ്കർ ശ്രമിക്കുന്നതായി ഇ ഡി ആരോപിക്കുന്നു.

ന്യൂഡൽഹി: സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന്  സുപ്രീം കോടതിയോട് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇക്കാര്യം ആവശ്യപ്പെട്ട് ഇ ഡി സുപ്രീം കോടതിയിൽ അപേക്ഷ നൽകി. ജാമ്യത്തിൽ ഇറങ്ങിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ശിവശങ്കർ ശ്രമിക്കുന്നതായി അപേക്ഷയിൽ ആരോപിക്കുന്നു. സർക്കാർ സംവിധാനം ഉപയോഗിച്ച് ശിവശങ്കൾ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ഇ ഡി ആരോപിക്കുന്നു.
സ്വർണ്ണക്കടത്ത് ഇടപാടിൽ മുഖ്യമന്ത്രിയുടെ പേര് പറയിക്കാൻ സ്വപ്നയുടെ മേൽ അന്വേഷണ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തി എന്ന് സിവിൽ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് മൊഴി നൽകിച്ചു.
എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയിട്ടില്ല എന്ന് സ്വപ്ന തന്നെ മൊഴി നൽകിയിട്ടുണ്ട്. ഈ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. സമ്മർദ്ദം ചെലുത്തി അന്വേഷണം അട്ടിമറിക്കാനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്.
advertisement
ശിവശങ്കർ ജാമ്യത്തിൽ തുടർന്നു കൊണ്ടാണ് ഇത്തരം പ്രവർത്തികൾ ചെയ്യിക്കുന്നതെന്നും അപേക്ഷയിൽ പറയുന്നു.
ഡൽഹി എൻഫോഴ്സ്മെന്റ് ആസ്ഥാനത്തെ ഡെപ്യുട്ടി ഡയറക്ടർ ജിതേന്ദ്ര കുമാർ ഗോഗിയ ആണ് സുപ്രീം കോടതിയിൽ ഇത് സംബന്ധിച്ച അപേക്ഷ നൽകിയത്. നേരത്തെ ശിവശങ്കറിന്റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന ഇ ഡിയുടെ ആവശ്യം സുപ്രീംകോടതി നിരസിച്ചിരുന്നു. ഇ ഡി നൽകിയ ഹർജിയിൽ സുപ്രീംകോടതി ശിവശങ്കറിന് നോട്ടിസ് അയച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇ ഡി വീണ്ടും കോടതിയിൽ അപേക്ഷ നൽകിയത്.
advertisement
ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ രണ്ടംഗ ബെഞ്ചായിരുന്നു നേരത്തെ ഹർജി പരിഗണിച്ചത്. തനിക്ക് സ്വർണക്കടത്തുമായി ബന്ധമില്ലെന്ന് ശിവശങ്കർ കോടതിയെ അറിയിച്ചിരുന്നു. അതേസമയം ശിവശങ്കറുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം. ശിവശങ്കർ ജാമ്യത്തിൽ കഴിയുന്നത് അന്വേഷണത്തെ ബാധിക്കും എന്നും എൻഫോഴ്സ്മെന്റ്  ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു. സ്വര്‍ണ്ണക്കടത്ത് അടക്കം മൂന്നുകേസ്സുകളില്‍ ജാമ്യം ലഭിച്ചതിനെ തുടർന്ന് ഫെബ്രുവരി 3 നായിരുന്നു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ ജയില്‍ മോചിതനായത്.
advertisement
സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിനെ നിർബന്ധിച്ച് മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ശ്രമിച്ചതിന് കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നു. ഇതോടെ സംസ്ഥാന സർക്കാരും കേന്ദ്ര അന്വേഷണ ഏജൻസികളും തമ്മിലുള്ള ഏറ്റുമുട്ടൽ പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വ്യാജ തെളിവുകളുണ്ടാക്കാൻ ശ്രമം' ; എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി വീണ്ടും സുപ്രീംകോടതിയിൽ
Next Article
advertisement
വഖഫ് ഭേദഗതിയിൽ ഭാഗിക സ്റ്റേ; സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്
വഖഫ് ഭേദഗതിയിൽ ഭാഗിക സ്റ്റേ; സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്
  • സുപ്രീംകോടതി വഖഫ് ഭേദഗതി നിയമത്തിലെ ചില വകുപ്പുകൾ സ്റ്റേ ചെയ്തു, അന്തിമ ഉത്തരവ് വരുന്നത് വരെ.

  • ജില്ലാ കളക്ടറുടെ അധികാരം സുപ്രിംകോടതി സ്റ്റേ ചെയ്തു, വഖഫ് സ്വത്തുകളുടെ സ്വഭാവം മാറ്റരുതെന്ന് കോടതി.

  • വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് സാധാരണയായി മുസ്‌ലിം ആയിരിക്കണം, എന്നാൽ മറ്റുള്ളവരെയും നിയമിക്കാം.

View All
advertisement