Happy Eid-al-Adha 2021| ഇന്ന് ബലി പെരുന്നാൾ; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രാര്‍ത്ഥനകളോടെ വിശ്വാസി സമൂഹം
- Published by:Rajesh V
- news18-malayalam
Last Updated:
പ്രവാചകന്‍ ഇബ്രാഹിം നബിയുടേയും മകന്‍ ഇസ്മയിലിന്റേയും ത്യാഗത്തിന്റെ ഓര്‍മ പുതുക്കുകയാണ് ഇന്ന് ഓരോ ഇസ്ലാമത വിശ്വാസികളും.
തിരുവനന്തപുരം: ത്യാഗത്തിന്റെ ഓർമ പുതുക്കി സംസ്ഥാനത്ത് ഇന്ന് ബലി പെരുന്നാള്‍. പൊതു ഈദ് ഗാഹുകള്‍ ഉണ്ടാകില്ലെങ്കിലും പള്ളികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രാര്‍ത്ഥനകള്‍ നടക്കും. തിരുവനന്തപുരം പാളയം ജുമാമസ്ജിദിൽ പെരുന്നാൾ നമസ്കാരങ്ങൾക്ക് ഇമാം വി പി സുഹൈബ് മൗലവി നേതൃത്വം നൽകി.
സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീകൾ ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന കാലമാണിതെന്നും സ്ത്രീധനം സാമൂഹിക ദുരാചാരമാണെന്ന് പെരുന്നാൾ ദിന സന്ദേശത്തിൽ വി പി സുഹൈബ് മൗലവി പറഞ്ഞു. സ്ത്രീധനം വാങ്ങി വിവാഹം കഴിക്കില്ല എന്ന് മാതാപിതാക്കളും യുവതി യുവാക്കളും മതമേധാവികളും തീരുമാനിക്കണം. ജാതി മതത്തിന് അപ്പുറമായ സൗഹൃദം നാട്ടിൽ നിലനിൽക്കണം. ലക്ഷദ്വീപ് ജനതയെ അധികാരം ഉപയോഗിച്ച് പീഡിപ്പിക്കുന്നു. ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നടപ്പിലാക്കുന്നത് അന്യായം. ഇത് ചോദ്യം ചെയ്യപ്പെടണം. സച്ചാർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുസ്ലിം സമുദായത്തിനു വേണ്ടി. എന്നാൽ ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ പേരിൽ സൗഹാർദ്ദം തകർക്കരുത്. കലാകാരൻമാർ സാഹചര്യം മനസിലാക്കി ഇടപെടേണ്ടതുണ്ട്. മത സൗഹാർദത്തിൽ ഊന്നിയുളള ആവിഷ്കാര സൃഷ്ടികൾ ഇനിയും ഉണ്ടാകണമെന്നും വി പി സുഹൈബ് മൗലവി പറഞ്ഞു.
advertisement
പ്രവാചകന്‍ ഇബ്രാഹിം നബിയുടേയും മകന്‍ ഇസ്മയിലിന്റേയും ത്യാഗത്തിന്റെ ഓര്‍മ പുതുക്കുകയാണ് ഇന്ന് ഓരോ ഇസ്ലാമത വിശ്വാസികളും. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച മകന്‍ ഇസ്മയിലിനെ ദൈവ കല്‍പ്പന പ്രകാരം ബലി കൊടുക്കാന്‍ ഇബ്രാഹിം നബി തീരുമാനിക്കുന്നു. എന്നാല്‍ നബിയുടെ ത്യാഗ സന്നദ്ധതയില്‍ തൃപ്തനായ ദൈവം മകനു പകരം ആടിനെ ബലി നല്‍കാന്‍ നിര്‍ദേശിച്ചു. ഈ ത്യാഗ സ്മരണയിലാണ് പെരുന്നാള്‍ ദിനത്തില്‍ ബലികര്‍മം നടത്തുന്നത്.
advertisement
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പള്ളികളിൽ പ്രാര്‍ത്ഥന നടക്കുക. പരമാവധി 40 പേര്‍ക്ക് പങ്കെടുക്കാം. ആഘോഷങ്ങള്‍ അതിരുവിടരുതെന്ന നിര്‍ദേശമാണ് വിശ്വാസികള്‍ക്ക് മത പണ്ഡിതന്‍മാര്‍ നല്‍കുന്നത് കോവിഡിന്റെ ഈ കാലത്ത് പരമാവധി കൂടിച്ചേരലുകള്‍ ഇല്ലാതെയായിരിക്കും വീടുകളിലെ ആഘോഷം. കോവിഡിനെ അതിജീവിക്കാന്‍ കരുത്തു പകരണമെന്ന പ്രാര്‍ത്ഥനയാകും ഇത്തവണ പെരുന്നാൾ ദിനത്തിൽ മുഴങ്ങുക.
ബലി പെരുന്നാൾ ആഘോഷിക്കുന്നതെങ്ങനെ
ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ് എന്ന പേരിൽ അറിയപ്പെടുന്ന ബലി പെരുന്നാൾ. ഈദുൽ അദ്‌ഹ എന്നാണ് അറബിയിൽ ഈ ദിവസത്തെ വിശേഷിപ്പിക്കുന്നത്. ഇസ്ലാമിലെ അഞ്ച് പ്രധാനപ്പെട്ട പുണ്യ കർമ്മങ്ങളിലൊന്നായ ഹജ്ജിന്റെ പ്രധാനപ്പെട്ട ഭാഗങ്ങൾ നിർവ്വഹിക്കപ്പെടുന്ന ദിവസം കൂടിയാണ് ബലി പെരുന്നാൾ.
advertisement
എന്നാണ് ബലി പെരുന്നാൾ
മുസ്ലിംകൾക്കിടയിൽ എല്ലാ വർഷവും ആചരിച്ചുപോരുന്ന പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളിൽ ഒന്നായ ബലി പെരുന്നാൾ ഇസ്ലാമിക് കലണ്ടറിലെ ദുൽഹജ്ജ് മാസത്തിലെ പത്താമത്തെ ദിവസമാണ് ആഘോഷിക്കുന്നത്. ഈ വർഷം ജൂലൈ 21 നാണ് ദുൽഹജ്ജ് പത്ത്. സാധാരണ ഗതിയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കേരളത്തിലും മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിലുമെല്ലാം ഒരേ ദിവസമാണ് ബലി പെരുന്നാൾ. അതേ സമയം ഗൾഫ് രാജ്യങ്ങളിൽ ജൂലൈ 20 നാണ് ബക്രീദ് ആഘോഷിച്ചത്. ചെറിയ പെരുന്നാൾ ശവ്വാൽ മാസത്തിലെ ആദ്യത്തെ ദിവസമാണ് ആചരിക്കുക.
advertisement
ബലി പെരുന്നാൾ : ചരിത്രം
മുസ്ലിംകളുടെ വിശ്വാസം അനുസരിച്ച് അല്ലാഹു പ്രവാചകനായ ഇബ്രാഹീമിനെ പരീക്ഷിക്കാൻ വേണ്ടി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് തന്റെ മകൻ ഇസ്മായിലിനെ ബലിയറുക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ദൈവ വിശ്വാസിയായ ഇബ്രാഹീം നബി സ്വന്തം മകനെ അറുക്കാൻ സന്നദ്ധത കാണിച്ചു മുന്നോട്ടുവന്നു. പ്രവാചകന്റെ ഭക്തിയിൽ ദൈവം പ്രീതിപ്പെടുകയും തുടർന്ന് ദൈവം തന്റെ ദൂതനായ ജിബ്രീലിനെ ഇബ്രാഹീമിന്റെ അടുത്തേക്ക് അയക്കുകയും ചെയ്യുകയായിരുന്നു. മകനെ അറുക്കാൻ തയ്യാറായ ഇബ്രാഹീമിന് ജിബ്രീൽ അറുക്കാൻ പകരം ഒരു ആടിനെ നൽകുകയുമായിരുന്നു. ഈ സംഭവത്തിന്റെ സ്മരണ പുതുക്കാൻ വേണ്ടിയാണ് വിശ്വാസികൾ എല്ലാ വർഷവും പെരുന്നാളിന് ബലി അർപ്പിക്കുന്നത്.
advertisement
ബക്രീദ് ആഘോഷങ്ങൾ എങ്ങനെ
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് ബക്രീദ്. ഈ ശുഭദിനത്തില്‍, ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ രാവിലെ തന്നെ പള്ളിയില്‍ നമസ്‌കാരത്തിനായി പോവുന്നു. നിസ്കാരത്തിന് ശേഷമാണ് മൃഗങ്ങളെ ബലിയർപ്പിക്കുന്നത്. ഈ ദിവസം ബലി കഴിച്ച മൃഗങ്ങളുടെ ഇറച്ചി ബന്ധുക്കള്‍ക്കും പാവപ്പെട്ടവര്‍ക്കും വിതരണം ചെയ്യുന്നു.
മുസ്ലിംകൾ ഈ ദിവസം പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും, സ്വാദിഷ്ടമായ ഭക്ഷണങ്ങൾ തയ്യാറാക്കുകയും ഗൃഹ സന്ദർശനം നടത്തുകയും ചെയ്യും. എന്നാൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വളരെ ലളിതമായ ചടങ്ങുകളാണ് ഇത്തവണയും നടത്തപ്പെടുക.
advertisement
ഹജ്ജ്
ദുൽഹജ്ജ് മാസം 8 മുതൽ 12 വരെ ഇസ്ലാം വിശ്വാസികള്‍ നടത്തുന്ന തീര്‍ത്ഥാടന കര്‍മ്മമമാണ് ഹജ്ജ്. ഇസ്ലാമിലെ അഞ്ച് പ്രധാനപ്പെട്ട കർമ്മങ്ങളിൽ ഒന്നായ ഹജ്ജ് ചെയ്യാനായി വിശ്വാസികൾ സൗദി അറേബ്യയിലെ മക്കയിലേക്ക് യാത്ര ചെയ്യുന്നു. ജീവിതത്തിൽ ഒരിക്കൽ എല്ലാ വിശ്വാസികളും ഹജ്ജ് ചെയ്യൽ നിർബന്ധമാണെന്ന് മതം അനുശാസിക്കുന്നു. മക്കയിൽ സ്ഥിതി ചെയ്യുന്ന കഅബ പണിത ഇബ്രാഹിം നബി, ഭാര്യ ഹാജറ, മകൻ ഇസ്മാഇൽ എന്നിവരുടെ ഓർമകളുമായി ബന്ധപ്പെട്ടതാണ് ഹജ്ജ് കര്‍മ്മങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 21, 2021 8:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Happy Eid-al-Adha 2021| ഇന്ന് ബലി പെരുന്നാൾ; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രാര്‍ത്ഥനകളോടെ വിശ്വാസി സമൂഹം