ഉത്സവത്തിനിടയിൽ ക്ഷേത്ര മൈതാനത്ത് ഈദ് ​ഗാഹും; കോഴിക്കോട് കിണാശ്ശേരിയിൽ കാര്യങ്ങൾ ഇങ്ങനെ

Last Updated:

ക്ഷേത്ര മൈതാനിയിൽ വിശ്വാസികളെ സാക്ഷിയാക്കി പെരുന്നാൾ നമസ്‌കാരം നടത്തിയത് മികച്ച മാതൃകയായി

News18
News18
വ്രതശുദ്ധിയുടെ നിറവിൽ വിശ്വാസികൾ പെരുന്നാൾ ആഘോഷിച്ചപ്പോൾ മതസൗഹാർദത്തിന്റെ മനോ​ഹരമായ കാഴ്ച്ചയൊരുക്കി കോഴിക്കോട് കിണാശ്ശേരി. പള്ളിയറക്കൽ ശ്രീ ദുർഗ ഭഗവതി ക്ഷേത്രത്തിലെ ഉത്സവവും പെരുന്നാൾ ഈദ് ഗാഹും ഒരേ ഗ്രൗണ്ടിലാണ് കിണാശ്ശേരിക്കാർ വർഷങ്ങളായി ആഘോഷമാക്കാറുള്ളത്. ഇത്തവണയാകട്ടെ രണ്ട് ആഘോഷങ്ങളും ഒരേ ദിവസമെത്തി. എന്നാൽ ക്ഷേത്ര കമ്മിറ്റിക്കാർ കൂടുതലായി ഒന്നും ആലോചിച്ചില്ല. ക്ഷേത്രോത്സവത്തിനിടെ ഈദ്ഗാഹിന് ക്ഷേത്ര കമ്മിറ്റി തന്നെ നേതൃത്വം നൽകി.
ഉത്സവത്തിന്റെ ഭാഗമായ കലാപരിപാടികൾ കിണാശേരി ഗവ. വി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടക്കുന്നതിനിടയിൽ, ഈദ് ഗാഹിനായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഗ്രൗണ്ട് വിട്ടുനൽകി. 31ന് രാവിലെ 7ന് തുടങ്ങിയ ഈദ് ഗാഹിൽ 1500ലധികം പേരാണ്, സ്ത്രീകളും, പുരുഷന്മാരും, കുട്ടികളും ഉൾപ്പെടെ, പങ്കെടുത്തത്. ക്ഷേത്ര ചടങ്ങുകൾക്കൊപ്പം നമസ്കാരവും നടന്നു. ക്ഷേത്ര വിശ്വാസികളെ സാക്ഷിയാക്കി പെരുന്നാൾ നമസ്‌കാരം നടത്തിയത് ആ നാടിന്റെ മതേതര സൗഹാർദത്തിന് പുത്തൻ ഉണർവായി മാറി.
പള്ളിയറക്കൽ ശ്രീ ദുർഗ ഭഗവതി ക്ഷേത്രോത്സവം മാർച്ച് 30 മുതൽ ഏപ്രിൽ 4 വരെയാണ് നടക്കുക. 30ന് രാത്രി 12 വരെ നീണ്ടുനിന്ന കലാപരിപാടികൾക്ക് ശേഷം, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും, കിണാശേരി മസ്ജിദ് പ്രവർത്തകരായ കെ.എം.എസ്.എഫ് (കിണാശേരി മുസ്ലിം സേവാ സംഘം) ഭാരവാഹികളും, നാട്ടുകാരും ഒരുമിച്ച് ഈദ് ഗാഹിനായി ഗ്രൗണ്ട് ഒരുക്കി. സർവമത സഹകരണത്തോടെയാണ് പള്ളിയറക്കൽ ശ്രീ ദുർഗ ഭഗവതി ക്ഷേത്രോത്സവം നടത്തിവരുന്നത്. പത്ത് ദിവസം മുമ്പ് പള്ളി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ വിരുന്നും സംഘടിപ്പിച്ചിരുന്നു. ക്ഷേത്രത്തിലെ അന്നദാനത്തിനും ഇഫ്താർ വിരുന്നിലും എല്ലാവരും പങ്കാളികളാകാറുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉത്സവത്തിനിടയിൽ ക്ഷേത്ര മൈതാനത്ത് ഈദ് ​ഗാഹും; കോഴിക്കോട് കിണാശ്ശേരിയിൽ കാര്യങ്ങൾ ഇങ്ങനെ
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement