പ്രതികളുമായി സെൻട്രൽ ജയിലിലേക്ക് പോയ പൊലീസ് ബസും ഇന്നോവയും കൂട്ടിയിടിച്ചു; പൊലീസുകാരുള്‍പ്പെടെ 8 പേര്‍ക്ക് പരിക്ക്

Last Updated:

മലപ്പുറം എ ആര്‍ ക്യാമ്പിലെ ബസാണ് അപകടത്തില്‍ പെട്ടത്.

കോഴിക്കോട്: കൊയിലാണ്ടിയില്‍ പൊലീസ് ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ മൂന്ന് പൊലീസുകാരുള്‍പ്പെടെ എട്ടു പേര്‍ക്ക് പരുക്കേറ്റു. മലപ്പുറം എ ആര്‍ ക്യാമ്പിലെ ബസാണ് അപകടത്തില്‍ പെട്ടത്.
 പ്രതികളുമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോയി തിരിച്ചുവരുന്നതിനിടെയിലാണ് പൊലീസുകാര്‍ സഞ്ചരിച്ച ബസ് ഇന്നോവയുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാകുന്നത്. പരിക്കേറ്റ ഏഴു പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസവും കോഴിക്കോടും സമാന സംഭവം നടന്നിരുന്നു.  പൊലീസ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് എസ്.ഐ ഉൾപ്പടെ നാലുപേർക്ക് പരിക്കേറ്റു. കോഴിക്കോട് കായണ്ണ മെട്ടന്തറ ജംഗ്ഷനിലാണ് പൊലീസ് വാഹനം മറിഞ്ഞ് നാല് പേർക്ക് പരിക്കേറ്റത്. പേരാമ്പ്ര സ്റ്റേഷനിലെ പൊലീസ് വാഹനമാണ് അപകടത്തില്‍ പെട്ടത്. ഇന്ന് രാവിലെ 11.30 നാണ് അപകടം ഉണ്ടായത്.
advertisement
കായണ്ണ മൊട്ടന്തറ സർക്കാർ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ റോഡില്‍ നിന്നും മൊട്ടന്തറ അങ്ങാടിയിലേക്കുള്ള ഇറക്കത്തിലാണ് പൊലീസ് വാഹനം നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് മറിഞ്ഞത്. എസ്‌ഐ അടക്കം നാലുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രതികളുമായി സെൻട്രൽ ജയിലിലേക്ക് പോയ പൊലീസ് ബസും ഇന്നോവയും കൂട്ടിയിടിച്ചു; പൊലീസുകാരുള്‍പ്പെടെ 8 പേര്‍ക്ക് പരിക്ക്
Next Article
advertisement
വീട്ടുകാരറിയാതെ ഗർഭിണിയായി; ഗർഭച്ഛിദ്ര ഗുളിക കഴിച്ച് 8-ാംമാസം പ്രസവിച്ചു; കുഞ്ഞിന്റെ മൃതദേഹം മാലിന്യത്തോടൊപ്പം സഹോദരൻ ക്വാറിയിൽ തള്ളി
വീട്ടുകാരറിയാതെ ഗർഭിണിയായി; ഗർഭച്ഛിദ്ര ഗുളിക കഴിച്ച് 8-ാംമാസം പ്രസവിച്ചു; കുഞ്ഞിന്റെ മൃതദേഹം ക്വാറിയിൽ തള്ളി
  • 37കാരിയായ യുവതി ഗർഭച്ഛിദ്ര ഗുളിക കഴിച്ച് എട്ടാംമാസം പ്രസവിച്ച കുഞ്ഞ് മരിച്ചതായി റിപ്പോർട്ട്.

  • കുഞ്ഞിന്റെ മൃതദേഹം മാലിന്യങ്ങളോടൊപ്പം ക്വാറിയിൽ ഉപേക്ഷിച്ചതായി യുവതിയുടെ സഹോദരൻ സമ്മതിച്ചു.

  • അമിത രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ സംഭവത്തിന്റെ വിവരങ്ങൾ പുറത്തുവന്നു.

View All
advertisement