കോങ്ങാട് കുട്ടിശങ്കരൻ ചെരിഞ്ഞു; ഓർമയാകുന്നത് നാട്ടാനച്ചന്തത്തിന്റെ തിടമ്പേറ്റിയ ഗജവീരൻ

Last Updated:

ഉത്സവപ്പറമ്പുകളില്‍ തലപ്പൊക്കത്തിലും ആനച്ചന്തത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്ന ഗജവീരനായിരുന്നു കോങ്ങാട് കുട്ടിശങ്കരന്‍.

പാലക്കാട്: ഗജരാജൻ കോങ്ങാട് കുട്ടിശങ്കരൻ ചരിഞ്ഞു. വള്ളുവനാടൻ ഗ്രമ‌മായ കോങ്ങാടിന്റെയും പാലക്കാട്ടെ ഉത്സവപ്രേമികളുടെയും സ്വകാര്യഅഹങ്കാരമായിരുന്നു കുട്ടിശങ്കരന്‍. ഉത്സവപ്പറമ്പുകളില്‍ തലപ്പൊക്കത്തിലും ആനച്ചന്തത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്ന ഗജവീരനായിരുന്നു കോങ്ങാട് കുട്ടിശങ്കരന്‍.
നിലമ്പൂര്‍ കാട്ടിൽ നിന്നും കുട്ടിശങ്കരനെ മൂന്നാംവയസ്സിലാണ് കോങ്ങാട് തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ നടയ്ക്കിരുത്തുന്നത്. 1969ല്‍ കോട്ടപ്പടിക്കല്‍ ചിന്നക്കുട്ടന്‍നായര്‍ എന്ന കുട്ടിശങ്കരന്‍ നായരാണ് തിരുമാന്ധാംകുന്ന് കാവിലമ്മയ്ക്കുമുന്നില്‍ കുട്ടിശങ്കരനെ നടയ്ക്കിരുത്തിയത്. മുന്‍ ഐ.ജി. വി.എന്‍. രാജന്റെ ഭാര്യാപിതാവാണ് ഇദ്ദേഹം. കോങ്ങാട് കെ.പി.ആര്‍.പി. സ്‌കൂളിന്റെ സ്ഥാപകമാനേജരുമാണ്.
നിലത്തിഴയുന്ന തുമ്പിയും നീളംകൂടിയ വാലുമാണ് മറ്റ് നാടന്‍ ആനകളില്‍നിന്ന് കുട്ടിശങ്കരനെ വ്യത്യസ്തനാക്കിയിരുന്നത്. സാധാരണനിലയില്‍ തുമ്പി രണ്ടുമടക്കായി നിലത്തിഴഞ്ഞുകിടക്കും. 191 സെ.മീ.യാണ് വാലിന്റെ നീളം. ലക്ഷണമൊത്ത 18 നഖങ്ങളും കൊമ്പുകളും പ്രത്യേകതയാണ്. കൊമ്പുകളുടെ ഒരല്പം നിരപ്പുവ്യത്യാസം കുട്ടിശങ്കരനെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനുള്ള അടയാളം കൂടിയാണ്.
advertisement
advertisement
നാടന്‍ ആനകളില്‍ ഏറ്റവും കൂടുതല്‍ ഉയരം കുട്ടിശങ്കരനായിരുന്നെന്നാണ് കോങ്ങാട് തിരുമാന്ധാംകുന്ന് ദേവസ്വം അധികൃതര്‍ പറയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോങ്ങാട് കുട്ടിശങ്കരൻ ചെരിഞ്ഞു; ഓർമയാകുന്നത് നാട്ടാനച്ചന്തത്തിന്റെ തിടമ്പേറ്റിയ ഗജവീരൻ
Next Article
advertisement
ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത്; ഓപ്പറേഷൻ നുംഖോറിൽ ദുൽഖറിന്റെ 2 വാഹനങ്ങൾ പിടിച്ചെടുത്തു
ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത്; ഓപ്പറേഷൻ നുംഖോറിൽ ദുൽഖറിന്റെ 2 വാഹനങ്ങൾ പിടിച്ചെടുത്തു
  • കസ്റ്റംസ് നടത്തിയ പരിശോധനയിൽ ദുൽഖർ സൽമാന്റെ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു.

  • കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 11 വാഹനങ്ങളും കസ്റ്റംസ് പിടിച്ചെടുത്തു.

  • പൃഥ്വിരാജിന്റെ വീടുകളിലും ദുൽഖറിന്റെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തി.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement