advertisement

മലപ്പുറത്ത് പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം: ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം

Last Updated:

ആശുപത്രിയിൽ എത്തിച്ച് 2 ദിവസത്തിന് ശേഷമാണ് കുഞ്ഞിന്റെ മുറിവിൽ സ്റ്റിച്ച് ഇട്ടതെന്ന് കുട്ടിയുടെ കുടുംബം

News18
News18
കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ആരോപണവുമായി മലപ്പുറത്ത് വാകിസിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ച കുട്ടിയുടെ കുടുംബം. മെഡിക്കൽ കോളേജിലെത്തി രണ്ട് ദിവസം കഴിഞ്ഞതിന് ശേഷമാണ് തലയിൽ സ്റ്റിച്ചിട്ടതെന്ന് മരിച്ച സിയയുടെ പിതാവ് പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചപ്പോൾ 48 മണിക്കൂർ‍ കഴിഞ്ഞെത്തിയാൽ മതിയെന്നാണ് പറഞ്ഞ് വീട്ടിലേക്ക് അയച്ചെന്ന് കുട്ടിയുടെ പിതാവ് ഫാരിസ് ആരോപിച്ചു.
ആശുപത്രി അധികൃതർ അറിയിച്ചത് അനുസരിച്ച് 48 മണിക്കൂർ കഴിഞ്ഞതിന് ശേഷമാണ് ആഴത്തിലുള്ള മുറിവിന് സ്റ്റിച്ചിട്ടതെന്നും കുട്ടിയുടെ കുടുംബം ആരോപണം ഉന്നയിച്ചു.
മലപ്പുറം പെരുവള്ളൂർ കാക്കത്തടം സ്വദേശി ഫാരിസിന്റെ മകൾ സിയ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അഞ്ചരവയസ്സുകാരി മരിച്ചത്. മാർച്ച് 29നായിരുന്നു കുട്ടിയ്ക്ക് നായയുടെ കടിയേറ്റത്. കുട്ടിയുടെ തലയ്ക്കും കാലിനും ഗുരുതരമായ പരിക്കുണ്ടായിരുന്നു. മിഠായി വാങ്ങാൻ പുറത്ത് പോയപ്പോഴാണ് കടിയേറ്റത്. അന്നേ ദിവസം 7 പേർക്ക് നായയുടെ കടിയേറ്റിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൻ നിന്നാണ് ഐഡിആർബി വാക്സിനെടുത്തത്. തലക്ക് കടിയേറ്റാൽ വാക്സിൻ എടുത്താലും പേവിഷബാധ ഉണ്ടാകാമെന്നാണ് ഡോക്ടർമാർ അന്ന് പറഞ്ഞത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം: ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം
Next Article
advertisement
വൃക്ക ആവശ്യപ്പെടുന്ന ഭർത്താവ്; ഒപ്പം കിടക്കുന്ന അമ്മായിയമ്മ; ചിത്രങ്ങൾ പകർത്തുന്ന അമ്മായി അച്ഛൻ; യുവതി നേരിട്ട ക്രൂര പീഡനം
വൃക്ക ആവശ്യപ്പെടുന്ന ഭർത്താവ്; ഒപ്പം കിടക്കുന്ന അമ്മായിയമ്മ; ഫോട്ടോയെടുക്കുന്ന അമ്മായി അച്ഛൻ; യുവതി നേരിട്ട പീഡനം
  • ഉത്തർപ്രദേശിലെ കാൺപൂരിൽ യുവതി ഭർത്താവും കുടുംബവുംക്കെതിരെ സ്ത്രീധന പീഡനത്തിന് പരാതി നൽകി

  • വിവാഹശേഷം വൃക്ക നൽകണമെന്ന് അല്ലെങ്കിൽ 30 ലക്ഷം രൂപ നൽകണമെന്ന് ഭർത്താവും കുടുംബവും സമ്മർദം

  • ഭർത്തൃമാതാവ് കിടക്കാറുണ്ടെന്നും ഭർത്തൃപിതാവ് അനുമതിയില്ലാതെ ചിത്രങ്ങൾ പകർത്താറുണ്ടെന്നും യുവതി ആരോപിച്ചു

View All
advertisement