advertisement

അഞ്ച് പേരെ കൊന്ന കേസിലെ പ്രതിയുടെ കഥ പറയുന്ന സിനിമയുടെ റിലീസ് തടയാൻ പിതാവ് ഹൈക്കോടതിയിൽ

Last Updated:

കേസിലെ പ്രതിയുടെ പിതാവ് അബ്ദൽ റഹിമാണ് കോടതിയെ സമീപിച്ചത്

News18
News18
കൊച്ചി: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിനെ ആസ്പദമാക്കി നിർമ്മിച്ച 'കാലം പറഞ്ഞ കഥ' എന്ന സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേസിലെ പ്രതിയുടെ പിതാവ് അബ്ദൽ റഹിമാണ് കോടതിയെ സമീപിച്ചത്. സിനിമ റിലീസ് ചെയ്യുന്നത് കേസിന്റെ ന്യായമായ വിചാരണയെ ബാധിക്കുമെന്നും അനാവശ്യമായ മാധ്യമ വിചാരണയ്ക്ക് ഇടയാക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
അഫാൻ എന്ന യുവാവ് തന്റെ ബന്ധുക്കളായ അഞ്ചുപേരെ കൊലപ്പെടുത്തുകയും മാതാവിനെ മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്ത കേസുമായി സിനിമയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് ഹർജിക്കാരന്റെ വാദം. കേസിന്റെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സിനിമ പുറത്തിറങ്ങുന്നത് സാക്ഷികളെ സ്വാധീനിക്കാനും കോടതി നടപടികളെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ടെന്ന് ഹർജിയിൽ വിശദീകരിക്കുന്നു. ഹൈക്കോടതി ഹർജി അടുത്ത ദിവസം പരിഗണിക്കും. പ്രസാദ് നൂറനാട് സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി ആറിന് തീയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയാണ് ചിത്രത്തിന്റെ കഥയും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അഞ്ച് പേരെ കൊന്ന കേസിലെ പ്രതിയുടെ കഥ പറയുന്ന സിനിമയുടെ റിലീസ് തടയാൻ പിതാവ് ഹൈക്കോടതിയിൽ
Next Article
advertisement
പത്രവിൽപനക്കാരൻ അലി അക്ബറിന് ഫ്രാൻസ് പരമോന്നത ബഹുമതി നൽകി ആദരിച്ചത് എന്തു കൊണ്ട്?
പത്രവിൽപനക്കാരൻ അലി അക്ബറിന് ഫ്രാൻസ് പരമോന്നത ബഹുമതി നൽകി ആദരിച്ചത് എന്തു കൊണ്ട്?
  • പാരിസിലെ തെരുവുകളിൽ 50 വർഷം പത്രം വിൽപന നടത്തിയ അലി അക്ബറിന് ഫ്രാൻസ് ബഹുമതി നൽകി

  • ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ 'നാഷണൽ ഓർഡർ ഓഫ് മെറിറ്റ്' (നൈറ്റ് പദവി) നൽകി ആദരിച്ചു

  • വാർധക്യവും ബുദ്ധിമുട്ടുകളും മറികടന്ന് പത്രവിൽപന തുടരുമെന്ന് അലി അക്ബർ ഉറപ്പു നൽകി

View All
advertisement