വേടന്റെ മാലയിൽ കോർത്തിട്ടത് പുലിപ്പല്ലോ? അന്വേഷണമാരംഭിച്ച് വനം വകുപ്പ്

Last Updated:

മാലയിലുള്ള പുലിപ്പല്ല് വിദേശത്തു നിന്ന് കൊണ്ടുവന്നതാണെന്നു വേടൻ മൊഴി നൽകിയിട്ടുണ്ട്

News18
News18
കൊച്ചി: കഞ്ചാവുമായി പിടിയിലായ റാപ്പർ വേടന് കുരുക്കുകൾ മുറുകുന്നു. കഴുത്തിലണിഞ്ഞ മാലയിലെ ലോക്കറ്റ് പുലിപ്പല്ലെന്ന് റിപ്പോർട്ട്. സംഭവത്തിൽ വേടനെ വനം വകുപ്പും ചോദ്യം ചെയ്യും. വേടൻ കഴുത്തിലണിഞ്ഞിരിക്കുന്ന പുലിപ്പല്ല് ഒർജിനലാണെന്ന് കണ്ടുപിടിച്ചതോടെ മാലയിലേക്കും അന്വേഷണം നീളുകയാണ്.
കോടനാട് വനം വകുപ്പ് ഉദ്യോഗസ്ഥർ തൃപ്പൂണിത്തറ പൊലീസ് സ്റ്റേഷനിലെത്തി. മാലയിലുള്ള പുലിപ്പല്ല് വിദേശത്തു നിന്ന് കൊണ്ടുവന്നതാണെന്നു വേടൻ മൊഴി നൽകിയിട്ടുണ്ട്. തായ്‌ലൻറിൽ നിന്നാണ് പുലിപ്പല്ല് കൊണ്ടുവന്നതെന്നു പറഞ്ഞിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ALSO READ: ആരാണീ വേടൻ ? പുതുതലമുറയ്ക്കാവേശമായി മാറിയ വേടൻ ലഹരിയുടെ ‌വലയിലാകുമ്പോൾ
അതേസമയം ലഹരി ഉപയോഗിച്ചെന്ന് റാപ്പര്‍ വേടൻ സമ്മതിച്ചതായി പൊലീസ്. വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലെ മേശപ്പുറത്ത് നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തതെന്നും ആരുടെയും കയ്യിൽ നിന്നല്ല പിടികൂടിയതെന്നും തൃപ്പൂണിത്തുറ ഹിൽപാലസ് സിഐ മാധ്യമങ്ങളോട് പറഞ്ഞു. ഫ്ലാറ്റിൽ നിന്ന് 6 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. വേടനും മറ്റു സംഘാംഗങ്ങളും ലഹരി ഉപയോഗിച്ചതായി സമ്മതിച്ചിട്ടുണ്ട്. ഇവരുടെ വൈദ്യപരിശോധനയടക്കം നടത്തും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വേടന്റെ മാലയിൽ കോർത്തിട്ടത് പുലിപ്പല്ലോ? അന്വേഷണമാരംഭിച്ച് വനം വകുപ്പ്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement