തിരുവനന്തപുരം കരമനയാറ്റിൽ നാല് പേർ മുങ്ങി മരിച്ചു; ഒരാൾ ഐജി അർഷിത അട്ടല്ലൂരിയുടെ ഡ്രൈവർ

Last Updated:

ഐജി അർഷിത അട്ടല്ലൂരിയുടെ ഡ്രൈവറാണ് അനിൽ കുമാർ.

തിരുവനന്തപുരം: ആര്യനാട് മൂന്നാറ്റുമുക്കിൽ കരമനയാറ്റിൽ കുളിക്കാനിറങ്ങിയ നാല് പേർ മുങ്ങി മരിച്ചു. അനിൽ കുമാർ (50), അമൽ (13), അദ്വൈത് (22), ആനന്ദ് (25) എന്നിവരാണ് മരിച്ചത്. ഐജി അർഷിത അട്ടല്ലൂരിയുടെ ഡ്രൈവറാണ് അനിൽ കുമാർ. ഞായറാഴ്ച വൈകിട്ടാണ് സംഭവം.
അതേസമയം ക്ഷേത്രക്കുളത്തിൽ നീന്തുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു. പരേതനായ രതീഷിന്റെയും സന്ധ്യയുടെയും മകൻ ആദർശ് (അമ്പാടി- 16) ആണ് മരിച്ചത്. ചാരമംഗലം ഡിവിഎച്ച്എസ്എസിലെ വിദ്യാർഥിയാണ്. വൈകിട്ട് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം പെരുമ്പാറ തൃപ്പൂരക്കുളത്തിൽ നീന്തുന്നതിനിടെയാണ് അപകടം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം കരമനയാറ്റിൽ നാല് പേർ മുങ്ങി മരിച്ചു; ഒരാൾ ഐജി അർഷിത അട്ടല്ലൂരിയുടെ ഡ്രൈവർ
Next Article
advertisement
രജനീകാന്തിന്റെയും ധനുഷിന്റെയും വീടുകൾക്ക് നേരെ ബോംബ് ഭീഷണി
രജനീകാന്തിന്റെയും ധനുഷിന്റെയും വീടുകൾക്ക് നേരെ ബോംബ് ഭീഷണി
  • തമിഴ്‌നാട് ഡിജിപിയുടെ ഔദ്യോഗിക ഇമെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്.

  • പോലീസ് പരിശോധനയിൽ രജനീകാന്തിന്റെയും ധനുഷിന്റെയും വീടുകളിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയില്ല.

  • ഇമെയിൽ വ്യാജമാണെന്നും തമിഴ് സെലിബ്രിറ്റികളെ ലക്ഷ്യം വച്ച വ്യാജ മുന്നറിയിപ്പുകളുടെ ഭാഗമാണെന്നും സ്ഥിരീകരിച്ചു.

View All
advertisement