advertisement

നിയമസഭ കയ്യാങ്കളി; കേസ് പിൻവലിക്കുന്നതിനെ അനുകൂലിക്കാത്ത പ്രോസിക്യൂട്ടറെ തെറിപ്പിച്ച് സർക്കാർ

Last Updated:

ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനെതിരെ വി.ശിവൻകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് പ്രോസിക്യൂട്ടറെ മാറ്റാൻ തീരുമാനമായത്.

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസിൽ ഇടത് എം.എൽ.എമാർക്കെതിരായ കേസ് പിൻവലിക്കുന്നതിനെ അനുകൂലിക്കാത്ത വനിതാ പ്രോസിക്യൂട്ടറെ തെറിപ്പിച്ച് സർക്കാർ. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ബീനയെയാണ് മാറ്റിയത്. അസി. പ്രോസിക്യൂട്ടർ ജയിൽ കുമാറിന് കേസ് നടത്തിപ്പ് കൈമാറി സർക്കാർ ഉത്തരവിട്ടു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ്റെതാണ് ഉത്തരവ്.
കൈയാങ്കളി കേസ് പിൻവലിക്കാനുളള അപേക്ഷയെ പ്രോസിക്യൂട്ടർ അനുകൂലിച്ചില്ലെന്ന ഇടതു നേതാക്കളുടെ പരാതിയെ തുടർന്നാണ് നടപടി. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനെതിരെ വി.ശിവൻകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് പ്രോസിക്യൂട്ടറെ മാറ്റാൻ തീരുമാനമായത്.
മന്ത്രിമാരായ ഇ പി ജയരാജനും കെ ടി ജലീലും ഉൾപ്പെടെ ആറു പേരാണ് പ്രതികൾ. ഇതിൽ കെ അജിത്ത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവൻ, വി ശിവൻകുട്ടി എന്നിവർ 35,000 രൂപ വീതം കെട്ടിവച്ച് കഴിഞ്ഞ ആഴ്ച ജാമ്യമെടുത്തിരുന്നു. ജാമ്യമെടുക്കാത്ത മന്ത്രിമാരായ കെ.ടി ജലീൽ, ഇ.പി ജയരാജൻ എന്നിവരോട് 15 ന് ഹാജരാകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്.
advertisement
2015 മാർച്ച് 13ന് ധനമന്ത്രിയായിരുന്ന കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താൻ നടത്തിയ പ്രതിഷേധമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിയമസഭ കയ്യാങ്കളി; കേസ് പിൻവലിക്കുന്നതിനെ അനുകൂലിക്കാത്ത പ്രോസിക്യൂട്ടറെ തെറിപ്പിച്ച് സർക്കാർ
Next Article
advertisement
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
  • ജോൺ ബ്രിട്ടാസ് എംപി ദീപക് മുഹമ്മദ്‌നെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചതായി വാർത്ത പറയുന്നു

  • വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ദീപക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു

  • ദീപകിന്റെ നിലപാടുകൾ കാരണം ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക നഷ്ടം സംഭവിച്ചതും പറയുന്നു

View All
advertisement