കൊച്ചിയിലെ പച്ചാളത്ത് അടുക്കളയിലെ ആട്ടുകല്ല് റെയിൽവെ ട്രാക്കിൽ; അട്ടിമറി സാധ്യത പരിശോധിക്കുന്നു

Last Updated:

റെയിൽവേ പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിവരികയാണ്

News18
News18
കൊച്ചി: നഗരത്തെ ഭീതിയിലാഴ്ത്തി കൊച്ചിയിലെ റെയിൽവേ ട്രാക്കിൽ അടുക്കളയിലെ ആട്ടുകല്ല് കണ്ടെത്തി. പച്ചാളം പാലത്തിന് സമീപമാണ് ട്രാക്കിന്റെ മധ്യഭാഗത്തായി ഭാരമേറിയ ആട്ടുകല്ല് വെച്ച നിലയിൽ കണ്ടെത്തിയത്.
മൈസുരു- കൊച്ചുവേളി ട്രെയിൻ ഈ ഭാഗത്തുകൂടി കടന്നുപോകുന്നതിനിടെയാണ് ലോക്കോ പൈലറ്റ് ട്രാക്കിൽ ആട്ടുകല്ല് ശ്രദ്ധിച്ചത്. ഉടൻ തന്നെ ട്രെയിൻ നിർത്തിയിട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവം അറിഞ്ഞയുടൻ റെയിൽവെ അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചു.
ഇതൊരു അട്ടിമറി ശ്രമമാണോ എന്ന സംശയമാണ് പ്രധാനമായും അന്വേഷിക്കുന്നത്. താത്കാലികമായി ആട്ടുകല്ല് ട്രാക്കിൽ നിന്ന് മാറ്റി സുരക്ഷിത സ്ഥാനത്തേക്ക് വെച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പ്രദേശവാസികൾ നൽകിയ മൊഴിയും നിർണായകമാണ്. നേരത്തെ സമീപത്ത് കിടന്നിരുന്ന ആട്ടുകല്ല്, രാത്രി രണ്ടുമണിയോടെ ജീപ്പിലെത്തിയ ചിലർ ട്രാക്കിൽ കൊണ്ടിട്ടതാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. കമ്പിപ്പാര വലിച്ചുകൊണ്ടുവരുന്നതിന്റെയും റെയിൽവേ ഗേറ്റിൽ അടിക്കുന്നതിന്റെയും ശബ്ദം അസമയത്ത് കേട്ടിരുന്നുവെന്നും അവർ മൊഴി നൽകി. സംഭവത്തിന് പിന്നിൽ ആരാണെന്നും, ഇതിന്റെ ഉദ്ദേശമെന്തായിരുന്നുവെന്നും കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചിയിലെ പച്ചാളത്ത് അടുക്കളയിലെ ആട്ടുകല്ല് റെയിൽവെ ട്രാക്കിൽ; അട്ടിമറി സാധ്യത പരിശോധിക്കുന്നു
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement