Swapna Suresh| സ്വപ്ന സുരേഷ് ശാന്തിഗിരി ആശ്രമത്തിൽ വന്നിട്ടില്ല: ഗുരുരത്നം ജ്ഞാനതപസ്വി

Last Updated:

''കുറ്റവാളികൾക്ക് അഭയം കൊടുക്കുന്ന ഇടമല്ല ആശ്രമം. ആശ്രമത്തിനെതിരെ ചിലർ വ്യാജ പ്രചരണം നടത്തുകയാണ്. ആശ്രമത്തിൻ്റെ പവിത്രത തകർക്കാനുള്ള നീക്കങ്ങളും സജീവം.''

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജിൽ തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് ശാന്തിഗിരി ആശ്രമത്തിൽ വന്നിട്ടില്ലെന്ന് ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാന തപസ്വി. സ്വപ്ന ശാന്തിഗിരി ആശ്രമത്തിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ശാന്തിഗിരി ആശ്രമത്തിൽ ചൊവ്വാഴ്ച പരിശോധന നടത്തിയത്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ശാന്തിഗിരി ആശ്രമം രംഗത്തെത്തിയത്.
സ്വപ്നാ സുരേഷ് ശാന്തിഗിരി ആശ്രമത്തിൽ വന്നുവെന്ന വ്യാജ പ്രചരണം നടക്കുന്നുവെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാന തപസ്വി വ്യക്തമാക്കി. പരിശോധന നടത്തിയകസ്റ്റംസ് ഉദ്യോഗസ്ഥരെ യാഥാർത്ഥ്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. കസ്റ്റംസിൻ്റെ ഭാഗത്ത് നിന്ന് റെയ്ഡ് അല്ല നടന്നത്. മറിച്ച് വിവരങ്ങൾ ചോദിച്ച് അറിയുകയാണ് ചെയ്തത്.
കുറ്റവാളികൾക്ക് അഭയം കൊടുക്കുന്ന ഇടമല്ല ആശ്രമം. ആശ്രമത്തിനെതിരെ ചിലർ വ്യാജ പ്രചരണം നടത്തുകയാണ്. ആശ്രമത്തിൻ്റെ പവിത്രത തകർക്കാനുള്ള നീക്കങ്ങളും സജീവം.വ്യാജ പ്രചരണത്തിനെതിരെ അന്വേഷണം വേണമെന്ന് ഡിജിപി യോട് ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
advertisement
താൻ യു എ ഇ കോൺസുലേറ്റിലെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തിരുന്നു. യു എ ഇ കോൺസുലേറ്റ് ഔദ്യോഗികമായി ക്ഷണിച്ചതിനാലാണ് പോയത്. കോൺസുലേറ്റിൻ്റെ പരിപാടികളുടെ ഭാഗമായി സ്വപ്നാ സുരേഷിനെ പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാൽ സ്വപ്നയും സരിത്തുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ജ്ഞാന തപസ്വി വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Swapna Suresh| സ്വപ്ന സുരേഷ് ശാന്തിഗിരി ആശ്രമത്തിൽ വന്നിട്ടില്ല: ഗുരുരത്നം ജ്ഞാനതപസ്വി
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement