കെട്ടിട ലൈസൻസ് നൽകാൻ കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

Last Updated:

റസിഡൻഷ്യൽ കെട്ടിടത്തിന് ലൈസൻസ് നൽകാമെന്ന് പറഞ്ഞ് 8000 രൂപയാണ് കൈക്കൂലി വാങ്ങിയത്

News18
News18
എറണാകുളത്ത് കെട്ടിട ലൈസൻസ് നൽകാൻ കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.തൃക്കാക്കര നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ നിതീഷ് റോയിയെയാണ് സസ്പെൻഡ് ചെയ്തത്. പൊതുപ്രവർത്തകനായ സി സതീശൻ പ്രിൻസിപ്പൽ ഡയറക്ടർ കൊടുത്ത പരാതിയെ തുടർന്നാണ് നടപടി.
റസിഡൻഷ്യൽ കെട്ടിടത്തിന് ലൈസൻസ് നൽകാമെന്ന് പറഞ്ഞ് 8000 രൂപയാണ് ഇയാൾ കെട്ടിട ഉടമയിൽ നിന്നും കൈക്കൂലിയായി വാങ്ങിയത്.  താൻ പണം വാങ്ങിയതായി തൃക്കാക്കര നഗരസഭാ സെക്രട്ടറിക്ക് മുന്നിൽ നിതീഷ് സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സംഭവം വിവാദമായതോടെ കൈക്കൂലിയായി വാങ്ങിയ തുക കെട്ടിട ഉടമയ്ക്ക് ഗൂഗിൾപേ വഴി തിരികെ നൽകിയിരുന്നു.  തുടർന്ന് അന്വേഷണ വിധേയമായി പ്രിൻസിപ്പൽ ഡയറക്ടർ നിതീഷിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെട്ടിട ലൈസൻസ് നൽകാൻ കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
Next Article
advertisement
സൂര്യകുമാർ യാദവിനെതിരായ പരാമർശത്തിൽ നടി ഖുഷി മുഖർജിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്
സൂര്യകുമാർ യാദവിനെതിരായ പരാമർശത്തിൽ നടി ഖുഷി മുഖർജിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്
  • നടി ഖുഷി മുഖർജിക്കെതിരെ സൂര്യകുമാർ യാദവിനെക്കുറിച്ചുള്ള പരാമർശം മൂലം 100 കോടി രൂപയുടെ മാനനഷ്ടക്കേസ്.

  • ഫൈസാൻ അൻസാരി ഖുഷിയുടെ പ്രസ്താവന സൂര്യകുമാറിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതാണെന്ന് ആരോപിച്ചു.

  • വിവാദം ശക്തമായതോടെ ഖുഷി വിശദീകരിച്ചു, തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന്.

View All
advertisement