മുഖ്യമന്ത്രിയ്ക്ക് കാസർഗോഡ് ജില്ലയിൽ 5 പ്രധാന പരിപാടികൾ; സുരക്ഷയ്ക്കായി 15 DYSPമാർ; 911 പൊലീസുകാർ

Last Updated:

ഔദ്യോഗിക പരിപാടികൾ നടക്കുന്ന സ്ഥലത്ത് കനത്ത സുരക്ഷ ഒരുക്കാനാണ് നിർദേശിച്ചിരിക്കുന്നത്.

കാസർഗോഡ്: പ്രതിപക്ഷ സംഘടനകളുടെ കരിങ്കൊടി പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷ. 15 ഡിവൈഎസ്പിമാരും 40 സിഐമാരും ഉൾപ്പെടെ 911 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. കണ്ണൂർ, വയനട്, കോഴിക്കോട് ജില്ലകളിൽ നിന്നാണ് പൊലീസ് ഉദ്യോഗസ്ഥരെ എത്തിച്ചിരിക്കുന്നത്.
ഔദ്യോഗിക പരിപാടികൾ നടക്കുന്ന സ്ഥലത്ത് കനത്ത സുരക്ഷ ഒരുക്കാനാണ് നിർദേശിച്ചിരിക്കുന്നത്. കാസർഗോഡ് എത്തുന്ന മുഖ്യമന്ത്രി പ്രധാനമായും അഞ്ച് പരിപാടികളിൽ പങ്കെടുന്നുണ്ട്.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രധാന പരിപാടികൾ
  1. രാവിലെ 10. ചീമേനി തുറന്ന ജയിൽ‌ അന്തേവാസികൾക്കുള്ള ബാരക്ക് കെട്ടിടം ഉദ്ഘാടനം
  2. രാവിലെ 11. പിലിക്കോട് ഉത്തര മേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദം സഫലം – ഫാം കാർണിവൽ ഉദ്ഘാടനം
  3. രാവിലെ 11.30. നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ ഉദ്ഘാടനം
  4. ഉച്ചതിരിഞ്ഞ് 3.30. കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിലെ പൊതുപരിപാടി. കെഎസ്ടിഎ സമ്മേളനം
  5. വൈകിട്ട് 4. കുമ്പളയിൽ‌ സിപിഎം ജനകീയ പ്രതിരോധ ജാഥ ഉദ്ഘാടനം
advertisement
കഴിഞ്ഞദിവസങ്ങളിലെല്ലാം മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിപക്ഷ വിദ്യാർഥി, യുവജന സംഘടനകളുടെ കരിങ്കൊടി പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയ്ക്ക് സുരക്ഷ വർധിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്ന വഴികളിലെല്ലാം പൊലീസിനെ വിന്യസിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിയ്ക്ക് കാസർഗോഡ് ജില്ലയിൽ 5 പ്രധാന പരിപാടികൾ; സുരക്ഷയ്ക്കായി 15 DYSPമാർ; 911 പൊലീസുകാർ
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement