മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണ ഹര്‍ജി; ഐജി ലക്ഷ്മണ് ഹൈക്കോടതി 10,000 രൂപ പിഴയിട്ടു

Last Updated:

പിഴ ഒടുക്കിയില്ലെങ്കില്‍ റവന്യൂ റിക്കവറി നടപടി നേരിടണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കൊച്ചി: അഭിഭാഷകനെതിരെ വ്യാജ ആരോപണം ഉന്നയിച്ചതിന് ഐജി ജി ലക്ഷ്മണിന് പിഴ ശിക്ഷ നല്‍കി ഹൈക്കോടതി. ഒരു മാസത്തിനകം പതിനായിരം രൂപ പിഴ നല്‍കണമെന്നാണ് ഉത്തരവ്. ഹൈക്കോടതി ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ പിഴ അടയ്ക്കണം. പിഴ ഒടുക്കാന്‍ ജി ലക്ഷ്മണിന് ഒരുമാസം സാവകാശം ജി ലക്ഷ്മണിന് നല്‍കി. പിഴ ഒടുക്കിയില്ലെങ്കില്‍ റവന്യൂ റിക്കവറി നടപടി നേരിടണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
 മോണ്‍സണ്‍ മാവുങ്കല്‍ പ്രതിയായ കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിക്കാനും ഹൈക്കോടതി അനുമതി നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു ജി ലക്ഷ്മണന്റെ ഹര്‍ജിയിലെ ആക്ഷേപം. ഇത് അഭിഭാഷകന്‍ എഴുതിച്ചേര്‍ത്തതാണെന്നായിരുന്നു ജി ലക്ഷ്മണന്റെ വിശദീകരണം. അഭിഭാഷകന്‍ എഴുതി ചേര്‍ത്തതെങ്കില്‍ അഭിഭാഷകനെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണ ഹര്‍ജി; ഐജി ലക്ഷ്മണ് ഹൈക്കോടതി 10,000 രൂപ പിഴയിട്ടു
Next Article
advertisement
പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ ഒന്നിച്ച് എൽഡിഎഫും യുഡിഎഫും; ഏറ്റവും വലിയ ഒറ്റകക്ഷിയായ BJP ക്ക് ഭരണം പിടിക്കാനായില്ല
പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ ഒന്നിച്ച് എൽഡിഎഫും യുഡിഎഫും; ഏറ്റവും വലിയ ഒറ്റകക്ഷിയായ BJP ക്ക് ഭരണം പിടിക്കാനായില്ല
  • പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഒന്നിച്ച് ബിജെപിയെ ഭരണം നഷ്ടപ്പെടുത്തി

  • 16 വാർഡുകളുള്ള പഞ്ചായത്തിൽ എൻഡിഎയ്ക്ക് 6, യുഡിഎഫ് 5, എൽഡിഎഫ് 2, സ്വതന്ത്രർ 3 സീറ്റുകൾ നേടി

  • ഇരുമുന്നണികളുടെ പിന്തുണയോടെ സ്വതന്ത്രനായ സുരേഷ് കുഴിവേൽ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

View All
advertisement