മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണ ഹര്‍ജി; ഐജി ലക്ഷ്മണ് ഹൈക്കോടതി 10,000 രൂപ പിഴയിട്ടു

Last Updated:

പിഴ ഒടുക്കിയില്ലെങ്കില്‍ റവന്യൂ റിക്കവറി നടപടി നേരിടണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കൊച്ചി: അഭിഭാഷകനെതിരെ വ്യാജ ആരോപണം ഉന്നയിച്ചതിന് ഐജി ജി ലക്ഷ്മണിന് പിഴ ശിക്ഷ നല്‍കി ഹൈക്കോടതി. ഒരു മാസത്തിനകം പതിനായിരം രൂപ പിഴ നല്‍കണമെന്നാണ് ഉത്തരവ്. ഹൈക്കോടതി ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ പിഴ അടയ്ക്കണം. പിഴ ഒടുക്കാന്‍ ജി ലക്ഷ്മണിന് ഒരുമാസം സാവകാശം ജി ലക്ഷ്മണിന് നല്‍കി. പിഴ ഒടുക്കിയില്ലെങ്കില്‍ റവന്യൂ റിക്കവറി നടപടി നേരിടണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
 മോണ്‍സണ്‍ മാവുങ്കല്‍ പ്രതിയായ കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിക്കാനും ഹൈക്കോടതി അനുമതി നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു ജി ലക്ഷ്മണന്റെ ഹര്‍ജിയിലെ ആക്ഷേപം. ഇത് അഭിഭാഷകന്‍ എഴുതിച്ചേര്‍ത്തതാണെന്നായിരുന്നു ജി ലക്ഷ്മണന്റെ വിശദീകരണം. അഭിഭാഷകന്‍ എഴുതി ചേര്‍ത്തതെങ്കില്‍ അഭിഭാഷകനെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണ ഹര്‍ജി; ഐജി ലക്ഷ്മണ് ഹൈക്കോടതി 10,000 രൂപ പിഴയിട്ടു
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement