'ശമ്പളം ലഭിക്കാൻ വൈകിയാൽ ഇനിയും പ്രതിഷേധം ഉണ്ടാകും'; ബാഡ്ജ് കുത്തിയതിന് നടപടി നേരിട്ട KSRTC കണ്ടക്ടർ

Last Updated:

താനും സഹപ്രവർത്തകരും നേരിടുന്ന പ്രതിസന്ധി അധികാരികളെ അറിയിക്കുക എന്നതിനാലാണ് ഇത്തരമൊരു പ്രതിഷേധം നടത്തിയതെന്ന് അഖില

കോട്ടയം: ശമ്പളം കിട്ടാൻ വൈകിയാൽ ഇനിയും പ്രതിഷേധം ഉണ്ടാകുമെന്ന് ബാഡ്ജി കുത്തി പ്രതിഷേധിച്ചതിന് നടപടി നേരിട്ട കെഎസ്ആർടിസി കണ്ടക്ടർ. ‘ശമ്പളരഹിത സേവനം 41–ാം ദിവസ’മെന്ന ബാഡ്ജ് ധരിച്ചു ജോലി ചെയ്തതിനു കഴിഞ്ഞദിവസം കണ്ടക്ടർ അഖില എസ് നായരെ വൈക്കം ഡിപ്പോയിൽ നിന്ന് പാലാ ഡിപ്പോയിലേക്ക് സ്ഥലം മാാറ്റിയിരുന്നു.
സർവീസ് മുടക്കാതെയും ആരെയും ബുദ്ധിമുട്ടിക്കാതെയാണ് പ്രതിഷേധിച്ചത്. ബസിനു കല്ലെറിയുകയോ യാത്രക്കാർക്ക് തടസ്സം വരുത്തുകയോ ചെയ്തില്ലല്ലോ എന്ന് അഖില പറഞ്ഞു. 13 വർഷമായി അഖില കെഎസ്ആർടിസി ജീവനക്കാരിയാണ്. അതേസമയം കഴിഞ്ഞവർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ശമ്പളം കിട്ടാതെ വന്നപ്പോൾ വിഷു ദിവസം വൈക്കം ഡിപ്പോയിൽ നിരാഹാര സമരം നടത്തിയിരുന്നു.
പ്രതിഷേധം സർക്കാരിനെ അപകീർത്തിപ്പെടുത്തിയെന്നാണു കെഎസ്ആർടിസി നിലപാട്. ജനുവരി 11ന് ആണ് അഖില പ്രതിഷേധിച്ച് ബാഡ്ജ് ധരിച്ച് ജോലിക്കെത്തിയത്. താനും സഹപ്രവർത്തകരും നേരിടുന്ന പ്രതിസന്ധി അധികാരികളെ അറിയിക്കുക എന്നതിനാലാണ് ഇത്തരമൊരു പ്രതിഷേധം നടത്തിയതെന്ന് അഖില വ്യക്തമാക്കി. സംഭവത്തിൽ അഖിലയോട് വിശദീകരണം തേടിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശമ്പളം ലഭിക്കാൻ വൈകിയാൽ ഇനിയും പ്രതിഷേധം ഉണ്ടാകും'; ബാഡ്ജ് കുത്തിയതിന് നടപടി നേരിട്ട KSRTC കണ്ടക്ടർ
Next Article
advertisement
തിരുവനന്തപുരത്ത് മദ്യലഹരിയിൽ മകന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി
തിരുവനന്തപുരത്ത് മദ്യലഹരിയിൽ മകന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി
  • മദ്യലഹരിയിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം തിരുവനന്തപുരത്ത് നടന്നു.

  • മുന്‍ സര്‍ക്കാര്‍ ജീവനക്കാരിയായ വിജയകുമാരിയാണ് കൊല്ലപ്പെട്ടത്; മകൻ അജയകുമാർ കസ്റ്റഡിയിൽ.

  • മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്ന് മദ്യക്കുപ്പി ഉപയോഗിച്ച് മകൻ അമ്മയെ കൊലപ്പെടുത്തുകയായിരുന്നു.

View All
advertisement