KSEB ഓഫീസ് ആക്രമിച്ചവരുടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; ചരിത്രത്തിൽ ആദ്യം

Last Updated:

ബോർഡിന്റെ ചരിത്രത്തിലാദ്യമായാണ് അക്രമത്തിന്റെ പേരില്‍ വൈദ്യുതി വിച്ഛേദിക്കുന്നത്. അക്രമത്തില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് മര്‍ദനമേറ്റിരുന്നു

കോഴിക്കോട് തിരുവമ്പാടി കെഎസ്‌ഇബി ഓഫീസിനുള്ളില്‍ അതിക്രമം നടത്തുകയും ജീവനക്കാരെ മര്‍ദിക്കുകയും ചെയ്ത അക്രമികളുടെ വീടിന്റെ ഫ്യൂസ് ഊരി. അസിസ്റ്റന്റ് എൻജിനീയറുള്‍പ്പെടെയുള്ള ജീവനക്കാരെ മര്‍ദ്ദിക്കുകയും ഓഫീസില്‍ മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്ത അക്രമികളുടെ വീടിന്റെ വൈദ്യുതി വിച്ഛേദിച്ചത്. കെഎസ്‌ഇബി ചെയര്‍മാന്റ ഉത്തരവ് പ്രകാരമാണ് നടപടി. ബോർഡിന്റെ ചരിത്രത്തിലാദ്യമായാണ് അക്രമത്തിന്റെ പേരില്‍ വൈദ്യുതി വിച്ഛേദിക്കുന്നത്. അക്രമത്തില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് മര്‍ദനമേറ്റിരുന്നു.
കെഎസ്ഇബിയുടെ ഫേസ്ബുക്ക് കുറിപ്പ്
തിരുവമ്പാടി കെ എസ് ഇ ബി സെക്ഷന്‍ ഓഫീസില്‍ അതിക്രമിച്ചുകയറി അസിസ്റ്റന്റ് എൻജീനീയറുള്‍പ്പെടെയുള്ള ജീവനക്കാരെ മര്‍ദ്ദിക്കുകയും ഓഫീസ് തച്ചുതകര്‍ക്കുകയും ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്ത വ്യക്തികളുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ കെ എസ് ഇ ബി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ ഉത്തരവിടുകയായിരുന്നു.
ബില്‍ അടയ്ക്കാത്തതിനെത്തുടര്‍ന്ന് തിരുവന്പാടി ഉള്ളാട്ടില്‍ ഹൗസിലെ റസാക് എന്നയാളുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതിന്റെ പ്രതികാരമായി മകന്‍ അജ്മല്‍ എന്നയാളും കൂട്ടാളിയും ചേര്‍ന്ന് വെള്ളിയാഴ്ച കെ എസ് ഇ ബി ലൈന്‍മാന്‍ പ്രശാന്ത് പി, സഹായി അനന്തു എം കെ എന്നിവരെ കയ്യേറ്റം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച്‌ സെക്ഷന്‍ അസിസ്റ്റന്റ് എൻജിനീയര്‍ പ്രശാന്ത് പി എസ് തിരുവമ്പാടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അതിലുള്ള പ്രതികാരമായാണ് അജ്മല്‍ കൂട്ടാളി ഷഹദാദുമൊത്ത് ശനിയാഴ്ച രാവിലെ സെക്ഷന്‍ ഓഫീസിലെത്തി അതിക്രമം കാട്ടിയത്.
advertisement
രാവിലെ സണ്‍റൈസ് മീറ്റിംഗ് സമയത്ത് സെക്ഷന്‍ ഓഫീസില്‍ കടന്നുകയറിയ അക്രമികള്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ ശരീരത്ത് ഭക്ഷണാവശിഷ്ടങ്ങളുള്ള മലിന ജലം ഒഴിക്കുകയും സ്ത്രീകളുള്‍പ്പെടെയുള്ള ജീവനക്കാരെ മര്‍ദ്ദിക്കുകയുമുണ്ടായി. പുറത്തിറങ്ങിയാല്‍ കൊന്നുകളയുമെന്ന ഭീഷണി മുഴക്കിയ അക്രമികള്‍ കമ്ബ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഓഫീസ് ഉപകരണങ്ങള്‍ തച്ചുതകര്‍ത്ത് വലിയ തോതില്‍ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു.
മര്‍ദ്ദനമേറ്റ അസി. എൻജിനീയറും നാല് ജീവനക്കാരും ഇപ്പോള്‍ മുക്കം ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികള്‍ക്കെതിരെ തിരുവമ്പാടി പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.
ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം അക്രമികളുടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
advertisement
ഓഫീസിനുള്ളില്‍ അതിക്രമം നടത്തുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്ത അക്രമികളുടെ വീടിന്റെ ഫ്യൂസ് ഊരി കെഎസ്‌ഇബി. തിരുവമ്ബാടി കെഎസ്‌ഇബി സെക്ഷന്‍ ഓഫീസിലാണ് അതിക്രമം നടന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSEB ഓഫീസ് ആക്രമിച്ചവരുടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; ചരിത്രത്തിൽ ആദ്യം
Next Article
advertisement
'സഞ്ജുവല്ല, ഓപ്പണർ ഗിൽ‌ തന്നെ'; കാരണം വ്യക്തമാക്കി ക്യാപ്റ്റൻ സൂര്യകുമാർ
'സഞ്ജുവല്ല, ഓപ്പണർ ഗിൽ‌ തന്നെ'; കാരണം വ്യക്തമാക്കി ക്യാപ്റ്റൻ സൂര്യകുമാർ
  • ശുഭ്മൻ ഗില്ലിനെ ഓപ്പണറായി തിരഞ്ഞെടുത്തത് സഞ്ജുവിന്റെ മുൻ റെക്കോഡ് പരിഗണിച്ചാണ്, സൂര്യകുമാർ പറഞ്ഞു.

  • സഞ്ജുവിന് എപ്പോഴും അവസരം ലഭിക്കുന്നുണ്ടെന്നും, ഏത് നമ്പരിലും ബാറ്റ് ചെയ്യാൻ അദ്ദേഹം തയാറാണെന്നും സൂര്യകുമാർ.

  • സഞ്ജു മധ്യനിരയിലേക്ക് മാറിയതോടെ ഗിൽ ഓപ്പണറായി. ഏഷ്യാകപ്പിൽ സഞ്ജുവിന് ബാറ്റിങ് അവസരം ലഭിച്ചില്ല.

View All
advertisement