'സിപിഎം അക്രമവുമായി മുന്നോട്ടുവന്നാൽ ഭവിഷ്യത്ത് ഗുരുതരമായിരിക്കും; കാക്കി ഉടുപ്പിന്റെ മാന്യത പൊലീസ് കളഞ്ഞു കുളിക്കരുത്'; കെ സുധാകരൻ

Last Updated:

ആളെ കൊല്ലാനും പാർട്ടി ഓഫീസ് തകർക്കാനും ബോംബുകൾ നിർമ്മിക്കുകയും ആയുധ സംഭരണം നടത്തുകയും ചെയ്യുന്ന സിപിഎമ്മിന് ഓശാന പാടുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നത്.

കണ്ണൂർ: ബോംബ് പൊട്ടി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായ സിപിഎം പ്രവർത്തകന്റെ വീട് സന്ദർശിക്കാനെത്തിയ ഡി.സി.സി അധ്യക്ഷൻ സതീശൻ പാച്ചേനിയെ   കയ്യേറ്റം ചെയ്യുകയും തടഞ്ഞുവെക്കുകയും ചെയ്ത സിപിഎം നടപടി ഗുരുതരമായ ഭവിഷ്യത്തുകൾ ക്ഷണിച്ചുവരുത്തുമെന്ന് സി.പി.എം ഓർക്കണമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ എം പി. ആളെ കൊല്ലാനും പാർട്ടി ഓഫീസ് തകർക്കാനും ബോംബുകൾ നിർമ്മിക്കുകയും ആയുധ സംഭരണം നടത്തുകയും ചെയ്യുന്ന സിപിഎമ്മിന് ഓശാന പാടുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ജില്ലയിലെ പോലീസ് സംവിധാനം പൂർണമായും നിഷ്ക്രിയമായ അവസ്ഥയിലാണ്. സിപിഎം ക്രിമിനൽസംഘം അഴിഞ്ഞാടുമ്പോൾ പോലീസ് കാഴ്ചക്കാരെ പോലെ നോക്കി നിൽക്കുന്നു. കാക്കി ഉടുപ്പിന്റെ മാന്യതയും ഉത്തരവാദിത്വവും കളഞ്ഞു കുളിക്കാതെ ജില്ലയിലെ പോലീസ് സേന പെരുമാറണമെന്നും നാടിനെ കലാപത്തിലേക്ക് നയിക്കാനുള്ള സിപിഎം നീക്കം അനുവദിക്കില്ലെന്നും കെ സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു.
കണ്ണൂര്‍ ജില്ല വീണ്ടും കാലാപ ഭൂമിയാക്കാന്‍ സി.പി.എം ശ്രമിക്കുകയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ആരോപിച്ചു.
സി.പി.എമ്മിന്റെ നിയന്ത്രണത്തില്‍ കണ്ണൂര്‍ ജില്ലയില്‍ പലഭാഗത്തും ആയുധ നിര്‍മ്മാണം തകൃതിയായി നടക്കുന്നു. ബോംബ്‌ നിര്‍മ്മാണം സി.പി.എമ്മിന്‌ കുടില്‍ വ്യവസായമാണ്‌. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്‌ ഉത്തരവാദപ്പെട്ട പൊലീസ്‌ നിഷ്‌ക്രിയത്വം തുടരുകയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സിപിഎം അക്രമവുമായി മുന്നോട്ടുവന്നാൽ ഭവിഷ്യത്ത് ഗുരുതരമായിരിക്കും; കാക്കി ഉടുപ്പിന്റെ മാന്യത പൊലീസ് കളഞ്ഞു കുളിക്കരുത്'; കെ സുധാകരൻ
Next Article
advertisement
വി എസ് അച്യുതാനന്ദന്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു
വി എസ് അച്യുതാനന്ദന്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു
  • വി എസ് അച്യുതാനന്ദന്റെ ഏക സഹോദരി ആഴിക്കുട്ടി (95) അന്തരിച്ചു.

  • വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ആഴിക്കുട്ടി അന്തരിച്ചു.

  • സംസ്‌കാരം വ്യാഴാഴ്‌ച വീട്ടുവളപ്പിൽ നടക്കും.

View All
advertisement