ശബരിമല ഗൂഢലക്ഷ്യങ്ങളോടെ വരുന്ന ആക്ടിവിസ്റ്റുകൾക്കുള്ള ഇടമല്ലെന്ന് ആവർത്തിച്ച് ദേവസ്വം മന്ത്രി
Last Updated:
തിരുവനന്തപുരം: ഗൂഢലക്ഷ്യങ്ങളോടെ എത്തുന്ന ആക്ടിസ്റ്റുകൾക്കുള്ള ഇടമല്ല ശബരിമല്ലയെന്ന ആവർത്തിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സർക്കാരിന്റെ ഈ നിലപാടിൽ മാറ്റമില്ലെന്നും കടകംപള്ളി വ്യക്തമാക്കി.
ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ പ്രവേശിക്കുന്നതിനെക്കുറിച്ച് താന്‍ മുന്‍പു പറഞ്ഞത് സര്‍ക്കാര്‍ നിലപാടാണ്. തിരുവിതാംകൂര്‍ രാജകുടുംബാംഗത്തിന്റെ ഒരു വഴിപാടായ ചിത്തിര ആട്ടത്തിന് അത്രയധികം ഭക്തര്‍ എത്തിയിരുന്നില്ല. മാധ്യമങ്ങള്‍ ഇപ്പോള്‍ വലിയ പ്രാധാന്യം നല്‍കുന്നു. മുന്‍പും ശബരിമലയില്‍ പൊലീസ് ധാരാളമായി സേവനം നടത്തിയിരുന്നു.
പൊലീസിനു നടുവില്‍നിന്ന് പ്രാർത്ഥിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പ്രാർത്ഥിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പന്തളം കൊട്ടാരം പ്രതിനിധി പറഞ്ഞതു മറ്റു ചില വിഷയങ്ങളിലുള്ളതു പോലെ തെറ്റിദ്ധാരണ മൂലമാകാമെന്നും കടകംപള്ളി പറഞ്ഞു.
advertisement
രഹന ഫാത്തിമയും കവിതയും ദർശനത്തിനായി മല കയറിയ ദിവസവും സമാനമായ നിലപാട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതുതള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. ആക്ടിവിസ്റ്റുകൾക്കടക്കം ശബരിമലയിൽ പ്രവേശിപ്പിക്കണമെന്നതാണ് നിലപാടെന്നായിരുന്നു കോടിയേരി വ്യക്തമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 04, 2018 7:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല ഗൂഢലക്ഷ്യങ്ങളോടെ വരുന്ന ആക്ടിവിസ്റ്റുകൾക്കുള്ള ഇടമല്ലെന്ന് ആവർത്തിച്ച് ദേവസ്വം മന്ത്രി


