10 രൂപയിൽ തുടങ്ങി 34,000 രൂപയിൽ അവസാനിച്ചു; കണ്ണൂരിൽ 4 കിലോയുള്ള കോഴിക്കു വേണ്ടി വാശിയേറിയ ലേലം വിളി

Last Updated:

പത്ത് രൂപയ്ക്ക് തുടങ്ങിയ ലേലം വിളിയാണ് ആയിരവും പതിനായിരവും കടന്ന് 34,000 രൂപയിൽ അവസാനിച്ചത്

Image: Facebook
Image: Facebook
ഇരിട്ടി: 4 കിലോ തൂക്കമുള്ള കോഴിയെ ലേലം വിളിയിലൂടെ സ്വന്തമാക്കിയത് 34000 രൂപയ്ക്ക്. കണ്ണൂർ ഇരിട്ടിയിലാണ് ഒരു കോഴിക്കു വേണ്ടി വാശിയേറിയ ലേലംവിളി നടന്നത്. ഇരിട്ടി പെരുമ്പറമ്പ് പുതിയ ഭഗതവതി ക്ഷേത്ര കമ്മിറ്റിയാണ് ലേലം സംഘടിപ്പിച്ചത്. എളന്നർ എഫ്ബി കൂട്ടായ്മയാണ് കോഴിയെ പൊന്നും വിലയ്ക്ക് സ്വന്തമാക്കിയത്.
Also Read- മേക്കോവർ അല്ല, ഒരു അബദ്ധം പറ്റിയതാണ്; സ്വർണതലമുടിയെ കുറിച്ച് പ്രയാഗ മാർട്ടിൻ
ക്ഷേത്രത്തിലെ തിറ മഹോത്സവത്തിനോടനുബന്ധിച്ചാണ് ലേലംവിളി നടന്നത്. വീറും വാശിയും നിറഞ്ഞ ലേലത്തിൽ കോഴിയുടെ വില കത്തിക്കയറി. പത്ത് രൂപയിലാണ് കോഴിക്കു വേണ്ടിയുള്ള ലേലംവിളി ആരംഭിച്ചത്. വില ഇരുപതിനായിരം കടന്നതോടെ ലേലംവിളിയുടെ മട്ടുമാറി. പിന്നീടുള്ള ഓരോ വിളിക്കും സംഘാടകർ 1000 രൂപ വീതം കൂട്ടി.
ഒടുവിൽ രണ്ട് മണിക്കൂർ നീണ്ട ലേലംവിളിയുടെ ക്ലൈമാക്സിൽ എളന്നർ എഫ്ബി കൂട്ടായ്മ 34,000 രൂപയ്ക്ക് ഉത്സവത്തിലെ താരമായ കോഴിയെ സ്വന്തമാക്കി. ഇതിനു മുമ്പും ഉത്സവത്തിനോടനുബന്ധിച്ച് വാശിയേറിയ ലേലം വിളികൾ നടന്നിട്ടുണ്ടെങ്കിലും ഒരു കോഴിക്ക് 34,000 രൂപ ലഭിക്കുന്നത് ഇതാദ്യമായാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
10 രൂപയിൽ തുടങ്ങി 34,000 രൂപയിൽ അവസാനിച്ചു; കണ്ണൂരിൽ 4 കിലോയുള്ള കോഴിക്കു വേണ്ടി വാശിയേറിയ ലേലം വിളി
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement