തലശ്ശേരിയില്‍ എലിവേറ്റഡ് വാക്ക്‌വേ: 31 കോടിയുടെ സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്

Last Updated:

തലശ്ശേരിയില്‍ കടല്‍പാലം ആകാശനടപ്പാത യാഥാര്‍ത്ഥ്യത്തിലേക്ക്. ടൂറിസത്തിന് രാജ്യാന്തര നിലവാരം നല്‍കുന്ന എലിവേറ്റഡ് ഹൈവേ ഒരുങ്ങുന്നു. 31 കോടി രൂപ ചെലവഴിച്ച് ആകാശനടപ്പാത നിര്‍മ്മാണം ഒക്ടോബറില്‍.

+
തലശ്ശേരി

തലശ്ശേരി കടൽപ്പാലം

അറബികടലിൻ്റെ ഇളംകാറ്റേറ്റ് കടല്‍പാലത്തിന് മുകളിലെ പാതയിലൂടെ ഒരു യാത്ര, തലശ്ശേരിക്കാരുടെ സ്വപ്‌നം ഇനി യാഥാര്‍ത്ഥ്യത്തിലേക്ക്. പൈതൃക നഗരി തലശ്ശേരിയില്‍ ടൂറിസത്തിന് രാജ്യാന്തര നിലവാരം നല്‍കുന്ന എലിവേറ്റഡ് ഹൈവേയാണ് ഒരുങ്ങുന്നത്. കടല്‍പാലം കേന്ദ്രീകരിച്ചുള്ള ആകാശനടപ്പാത നിര്‍മാണത്തിന് ഈമാസം ടെണ്ടര്‍ ക്ഷണിക്കും. പദ്ധതിക്കായി പ്രത്യേകം ചുമതലപ്പെടുത്തിയ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്പ്മെൻ്റ് കോര്‍പ്പറേഷന്‍ (കെഐഐഡിസി) ഇതിനുള്ള നടപടി തുടങ്ങി. തലശേരി ടൂറിസത്തിൻ്റെ മുഖഛായ മാറ്റുന്ന എലിവേറ്റഡ് വാക്വേ നിര്‍മാണം ഒക്ടോബറില്‍ ആരംഭിക്കും.
കിഫ്ബിയില്‍ നിന്ന് അനുവദിച്ച 31 കോടി രൂപ ചെലവഴിച്ചാണ് സ്വപ്നപദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ് (ജിഎസ്എല്‍) ആണ് പദ്ധതിയുടെ കണ്‍സള്‍ട്ടൻ്റ്. ഒരു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും. പൂര്‍ണമായും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചാണ് നിര്‍മാണം. നൂറ് വര്‍ഷമെങ്കിലും പോറലേല്‍കാതെ നില്‍കുന്ന മികച്ച സ്റ്റീലാണ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ടെണ്ടര്‍ നല്‍കുന്നതിന് മുന്നോടിയായി സ്പീക്കര്‍ എ എന്‍ ഷംസീറും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം കടല്‍പാലം സന്ദര്‍ശിച്ചു.
സ്പീക്കറുടെ അധ്യക്ഷതയില്‍ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എലിവേറ്റഡ് ഹൈ വേയുടെ രൂപ രേഖയും ഡെമോൺസ്‌ട്രേഷനും നടത്തി. നാല് മീറ്റര്‍ വീതിയാവും എലിവേറ്റഡ് ഹൈവേക്ക്. നഗരസഭ ചെയര്‍മാന്‍ കെ എം ജമുനറാണി, വൈസ്ചെയര്‍മാന്‍ എം വി ജയരാജന്‍, മറ്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
advertisement
പാരമ്പര്യ ഭക്ഷ്യവിഭവങ്ങള്‍ ആസ്വദിച്ച്, കടല്‍കാഴ്ചകള്‍ കണ്ട് നടക്കാന്‍ ആകാശനടപ്പാത തുറക്കുന്നതോടെ സാധിക്കും. കടല്‍പാലവും പരിസരവും തലശേരിയിലെ പ്രധാന ടൂറിസം സ്പോട്ടായി ഭാവിയില്‍ മാറുകയാണ്. കൂടുതല്‍ വിനോദസഞ്ചാരികളെ പൈതൃകനഗരിയിലേക്ക് ആകര്‍ഷിക്കാനും ഇതിലൂടെ സാധിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
തലശ്ശേരിയില്‍ എലിവേറ്റഡ് വാക്ക്‌വേ: 31 കോടിയുടെ സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്
Next Article
advertisement
13ാമത് ഐസിസി വനിതാ ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കം; കന്നിക്കിരീടം സ്വന്തമാക്കാന്‍ ഇന്ത്യ: ചരിത്രമറിയാം
13ാമത് ഐസിസി വനിതാ ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കം; കന്നിക്കിരീടം സ്വന്തമാക്കാന്‍ ഇന്ത്യ: ചരിത്രമറിയാം
  • ഐസിസി വനിതാ ലോകകപ്പ് 13ാം പതിപ്പിന് ഇന്ന് തുടക്കമാകും, എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ്.

  • ഓസ്‌ട്രേലിയയാണ് ഏറ്റവും കൂടുതല്‍ തവണ വനിതാ ലോകകപ്പ് കിരീടം നേടിയ ടീം, ഏഴ് തവണ വിജയിച്ചു.

  • ഇന്ത്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ കന്നി കിരീടം ലക്ഷ്യമിടുന്നു.

View All
advertisement