Kerala Assembly Election Result Live | 'ആചാര ലംഘനം' നടത്തി കേരളം; ചരിത്ര വിജയനായി ക്യാപ്റ്റൻ; LDF 99, UDF 41, NDA 0

Kerala | കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2021 Kerala Election Reusults 2021 Live | 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ രാവിലെ എട്ടു മണി മുതലാണ് തുടങ്ങിയത്.

  • News18 Malayalam
  • | May 02, 2021, 18:17 IST
    facebookTwitterLinkedin
    LAST UPDATED 2 YEARS AGO

    AUTO-REFRESH

    HIGHLIGHTS

    8:18 (IST)
    16:54 (IST)

    വോട്ടെണ്ണല്‍ പൂര്‍ത്തിയായത്.

    കല്യാശ്ശേരി
    എം വിജിന്‍ (എല്‍ഡിഎഫ് )- 88252
    അഡ്വ. ബ്രിജേഷ് കുമാര്‍ (യുഡിഎഫ്)-43859
    അരുണ്‍ കൈതപ്രം (ബിജെപി)- 11365

    ഭൂരിപക്ഷം- 44393


    കണ്ണൂര്‍
    രാമചന്ദ്രന്‍ കടന്നപ്പള്ളി (എല്‍ഡിഎഫ്)- 60078
    സതീശന്‍ പാച്ചേനി (യുഡിഎഫ്)- 58418
    അര്‍ച്ചന വണ്ടിച്ചാല്‍ (ബിജെപി)- 11522

    ഭൂരിപക്ഷം- 1660

    16:16 (IST)

    ഇടത് മുന്നണിക്ക് കേരളത്തിലെ ജനങ്ങൾ നൽകിയത് അഭിമാനകരമായ വിജയം. കഴിഞ്ഞ അഞ്ചു വർഷക്കാലം ഈ നാട്ടിലെ ജനങ്ങൾക്ക് വേണ്ടി നടത്തിയ വികസന പ്രവർത്തനങ്ങളും പ്രതിസന്ധിഘട്ടങ്ങളിൽ ജനങ്ങൾക്ക് താങ്ങായി നിന്ന ക്ഷേമ പ്രവർത്തനങ്ങളാണ് എൽ ഡി എഫിനെ രണ്ടാമതും അധികാരത്തിൽ എത്തിച്ചത്. എൽ ഡി എഫിന് ചരിത്ര വിജയം സമ്മാനിച്ച എല്ലാവർക്കും നന്ദിയെന്നും കെ കെ ശൈലജ

    15:6 (IST)

    അരുവിക്കര മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി ജി. സ്റ്റീഫന്‍ 4918 വോട്ടുകള്‍ക്കു മുന്നില്‍. (13-ാം റൗണ്ട്)

    കഴക്കൂട്ടം മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ 22310 വോട്ടിനു ലീഡ് ചെയ്യുന്നു. (14-ാം റൗണ്ട്)

    മട്ടന്നൂരിൽ 61035 വോട്ടിന് കെ കെ ശൈലജ ടീച്ചർ വിജയിച്ചു

    15:5 (IST)

    കൊച്ചി നിയോജകമണ്ഡലത്തിൽ എല്ലാ റൗണ്ടുകളും എണ്ണി തീർന്നപ്പോൾ എൽഡിഎഫ് സ്ഥാനാർഥി കെ ജെ  മാക്സിക്ക് 14108 വോട്ടുകളുടെ ലീഡ്

    വൈക്കം തപാൽ വോട്ട് ഫലം വരാനിരിക്കെ LDF സ്ഥാനാർഥി സി.കെ. ആശയ്ക്ക് 28200 വോട്ടിന്റെ ഭൂരിപക്ഷം

    തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തുടർച്ചയോ, അതോ ഭരണമാറ്റമോ? നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഏഴ് മണിക്കൂർ പിന്നിടുമ്പോൾ LDF 99, UDF 41, NDA 0 എന്നിങ്ങനെയാണ് ലീഡ് നില. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇടതുപക്ഷത്തിന് വൻ മുന്നേറ്റം. വിവിധ മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകൾ രാവിലെ ഏഴു മണിയോടെ തുറന്നു. 140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. ഏപ്രില്‍ ആറിന് നടന്ന വോട്ടെടുപ്പില്‍ 74.06 ആണ് പോളിങ് ശതമാനം. 2.74 കോടി വോട്ടര്‍മാരില്‍ 2.03 കോടി പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.

    ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിനാണ് വോട്ടെണ്ണൽ തുടങ്ങുന്നതോടെ അവസാനമായത്. ഭരണതുടര്‍ച്ചയെന്ന് ഇടതും ഭരണമാറ്റമെന്ന് യു.ഡി.എഫും തികഞ്ഞ ആത്മവിശ്വസത്തിലാണ്. തൂക്കുസഭ വരുമെന്നും നിർണായക ശക്തിയാകാമെന്നുമുള്ള പ്രതീക്ഷയിലാണ് ബി.ജെ.പിയും.

    കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോളുകള്‍ എൽഡിഎഫിന്‍റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. എന്നാൽ സർവേകളും എക്സിറ്റ് പോളുകളും തള്ളിക്കളഞ്ഞ യുഡിഎഫും കടുത്ത ആത്മവിശ്വാസത്തിലാണ്. സര്‍വേകള്‍ തള്ളുന്ന യു.ഡി.എഫ് ഭരണമാറ്റം വരുമെന്ന ഉറച്ച വിശ്വാസത്തിലാണ്.

    ആദ്യ തപാൽ വോട്ടുകളാണ് എണ്ണുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും എണ്ണല്‍. പതിവിൽനിന്ന് വ്യത്യസ്തമായി ഇത്തവണ തപാൽ വോട്ടുകൾ കൂടുതലായതിനാൽ യന്ത്രത്തിലെ വോട്ടെണ്ണൽ തുടങ്ങാൻ വൈകും. ആദ്യ ഫലസൂചന ലഭിക്കാൻ പത്തുമണിയോളം ആകുമെന്ന് കഴിഞ്ഞ ദിവസം ടിക്കാറാം മീണ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ ഏകദേശ ചിത്രം ലഭിക്കാൻ വൈകുന്നേരം അഞ്ചു മണിയാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.