ആവിഷ്കാരത്തെ ദുർവ്യാഖ്യാനം ചെയ്തു; കേരളീയത്തില്‍ ആദിവാസി വിഭാഗങ്ങളെ പ്രദര്‍ശന വസ്തുവാക്കിയെന്ന ആരോപണത്തില്‍ ഫോക്‌ലോര്‍ അക്കാദമി

Last Updated:

വിഷയം വിവാദമാക്കുന്നത് ദുരുദ്ദേശ്യപരമാണെന്നും ഫോക്‌ലോർ അക്കാദമി ചെയർമാന്‍ പറഞ്ഞു.

ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ
ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ
തിരുവനന്തപുരം: കേരളീയം പരിപാടിയോടനുബന്ധിച്ച് നടന്ന പ്രദര്‍ശനമത്തില്‍ ആദിവാസി ഗോത്ര വിഭാഗങ്ങളെ പ്രദര്‍ശന വസ്തുവാക്കിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി ഫോക്‌ലോര്‍ അക്കാദമി. ആദിവാസികളെ ഷോ പീസുകളാക്കി മാറ്റിയെന്നാണ് സാമൂഹ്യമാധ്യമങ്ങളിലുയർന്ന വിമർശനം. ഇതിൽ വിശദീകരണവുമായി മന്ത്രി കെ രാധാകൃഷ്ണനും ഫോക്‌ലോർ അക്കാദമി ചെയർമാനും രംഗത്തുവന്നു.
ആവിഷ്കാരത്തെ ദുർവ്യാഖ്യാനം ചെയ്തതാണെന്നാണ് ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണന്റെ പ്രതികരണം. വിഷയം വിവാദമാക്കുന്നത് ദുരുദ്ദേശ്യപരമാണെന്നും ഫോക്‌ലോർ അക്കാദമി ചെയർമാന്‍ പറഞ്ഞു.
ആരെയും അപമാനിക്കാനായാണ് അക്കാദമി അത്തരത്തിലൊരു പ്രദർശനം ഒരുക്കിയതെന്ന് കരുതുന്നില്ലെന്നായിരുന്നു മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രതികരണം. ആരോപണം പരിശോധിക്കുമെന്നും നടപടിയെടുക്കേണ്ടത് ഫോക്‌ലോർ അക്കാദമിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആവിഷ്കാരത്തെ ദുർവ്യാഖ്യാനം ചെയ്തു; കേരളീയത്തില്‍ ആദിവാസി വിഭാഗങ്ങളെ പ്രദര്‍ശന വസ്തുവാക്കിയെന്ന ആരോപണത്തില്‍ ഫോക്‌ലോര്‍ അക്കാദമി
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement