തിരുവനന്തപുരത്ത് വ്യാപക മഴ; പല ഭാഗങ്ങളും വെള്ളത്തിനിടയിലായി

Last Updated:

അർധരാത്രിയോടെ താഴ്സന്ന പ്രദേശങ്ങളിലും വീടുകളിലും വെള്ളം കയറിത്തുടങ്ങി

തിരുവനന്തപുരത്ത് പരക്കെ മഴ. ഇന്നലെ രാത്രി തുടർച്ചയായി പെയ്ത മഴയിൽ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി. പല യിടങ്ങളിലും വീടുകളിൽ വെള്ളം കയറി. താഴ്ന്ന സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താൻ രാവിലെ 8 മണിക്ക് റവന്യൂ മന്ത്രി ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ചിട്ടുണ്ട്.
ഇന്നലെ തിരുവന്തപുരം ജില്ലയിൽ തുടർച്ചയായി ശക്തമായ മഴ പെയ്യുകയാണ്. അർധരാത്രിയോടെ താഴ്സന്ന പ്രദേശങ്ങളിലും വീടുകളിലും വെള്ളം കയറിത്തുടങ്ങി. രാത്രി മുതൽ ഫയർ ആൻഡ് റസ്ക്യൂ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വീടുകളിൽ വെള്ളം കയറി അകപ്പെട്ടുപോയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നുണ്ട്. ഗൗരീശപട്ടം, തേക്ക്മൂട് കോളനി, മുറിഞ്ഞപാലം എന്നീ പ്രദേശങ്ങളിൽ വെള്ളം കയറി.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് എന്നീ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് വ്യാപക മഴ; പല ഭാഗങ്ങളും വെള്ളത്തിനിടയിലായി
Next Article
advertisement
കൊല്ലത്ത് മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി; മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ
കൊല്ലത്ത് മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി; മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ
  • * കൊല്ലത്ത് മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി; മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ.

  • * ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു; പ്രതി ലഹരിക്ക് അടിമയായിരുന്നു.

  • * കൊല്ലപ്പെട്ട സുലേഖാ ബീവിയുടെ മകളുടെ മകൻ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു; മുൻപ് വധശ്രമ കേസിലെ പ്രതി.

View All
advertisement