കേരള സർവകലാശാലയിൽ പഹൽഗാം വിഷയത്തിൽ ദേശവിരുദ്ധ സെമിനാർ തടഞ്ഞ് വൈസ് ചാൻ‌സലർ

Last Updated:

പഹൽഗാം ഭീകരാക്രമണം തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് മോദി പദ്ധതിയിട്ടതെന്ന് പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി

News18
News18
തിരുവനന്തപുരം: കേരള സർവകലാശാലയിൽ പഹൽഗാം ഭീകരാക്രമണം ചർച്ചയ്ക്ക് വച്ച സെമിനാർ തടഞ്ഞ് വൈസ് ചാൻസലർ. ദേശവിരുദ്ധ ഉള്ളടക്കമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് വി സി ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു. പരിപാടി നടത്താൻ ആലോചിച്ച തമിഴ് വകുപ്പ് അധ്യക്ഷനോട് വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം, സെമിനാറിനെ കുറിച്ച് ആലോചന മാത്രമാണ് നടത്തിയതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. വാട്സപ് ഗ്രൂപ്പിലെ ചർച്ച വിസി പെരുപ്പിച്ചുകാട്ടിയെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളും അഭിപ്രായപ്പെടുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് തമിഴ് വകുപ്പ് സെമിനാർ നടത്താൻ തീരുമാനിച്ചത്. എന്നാൽ, ഭീകരാക്രമണം തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് മോദി പദ്ധതിയിട്ടതെന്ന് പ്രചരിപ്പിക്കാൻ ശ്രമിച്ചെന്നും ഡോ. മോഹനൻ കുന്നുമ്മൽ പറയുന്നു. എന്നാൽ‌ സിൻഡിക്കേറ്റ് യോഗത്തിൽ വൈസ് ചാൻസലര്‍ക്കു നേരെ പ്രതിഷേധം ഉയർന്നു. വാട്സപ് ഗ്രൂപ്പിലെ ചർച്ച വിസി പെരുപ്പിച്ചുകാട്ടിയെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ന്യൂസ് 18നോട് പറഞ്ഞു.
‌ബിഹാർ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ മോദി സർക്കാർ അറിഞ്ഞുകൊണ്ട് തന്നെയയാണ് പഹൽഗാം ആക്രമണം അനുവദിച്ചതെന്നാണ് സെമിനാറിലെ ഉള്ളടക്കമെന്ന് വി സി പറയുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന സെമിനാർ സംഘടിപ്പിക്കുന്നതിന് അനുമതി നൽകിയ വകുപ്പ് മേധാവിയോട് വിശദീകരണം ആവശ്യപ്പെടാനും വി സി ഉത്തരവിട്ടു.
advertisement
തമിഴ് ലേഖനവുമായി ബന്ധപ്പെട്ടാണ് സെമിനാർ ആലോചിച്ചിരുന്നതെന്നാണ് വിവരം. അതേസമയം കേരള സർവകലാശാല വൈസ് ചാൻസിലർ മോഹൻകുന്നുമ്മലിനെതിരെ സിൻഡിക്കേറ്റ് യോഗത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നു. ഇല്ലാത്ത സെമിനാറിന്റെ പേരിൽ വിദ്യാർത്ഥികളെ രാജ്യദ്രോഹികളെന്ന് ആക്ഷേപിച്ചെന്നാണ് ആരോപണം. നടക്കാനിരുന്നത് സെമിനാർ അല്ലെന്നും എല്ലാ ആഴ്ചയും നടക്കുന്ന ലിറ്റററി ചർ‌ച്ചയാണെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ പറയുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരള സർവകലാശാലയിൽ പഹൽഗാം വിഷയത്തിൽ ദേശവിരുദ്ധ സെമിനാർ തടഞ്ഞ് വൈസ് ചാൻ‌സലർ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement