അങ്കമാലിയിലെ 31 അങ്കണവാടികൾക്ക് ബേബി ബെഡുകൾ വിതരണം ചെയ്തു

Last Updated:

അങ്കമാലി നിയോജകമണ്ഡലത്തിലെ അങ്കണവാടികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി എം.എല്‍.എ. ഫണ്ടില്‍ നിന്ന് തുക വിനിയോഗിച്ചാണ് ബെഡുകള്‍ വിതരണം ചെയ്തത്.

റോജി എം. ജോണ്‍ എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
റോജി എം. ജോണ്‍ എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
അങ്കമാലി നഗരസഭയിലെ അങ്കണവാടികള്‍ക്ക് ബേബി ബെഡുകള്‍ വിതരണം ചെയ്തു. നഗരസഭയിലെ 31 അങ്കണവാടികളിലുള്ള കുട്ടികള്‍ക്കാവശ്യമായ ബേബി ബെഡുകള്‍ ആണ് വിതരണം ചെയ്തത്. അങ്കമാലി കിങ്ങിണി ഗ്രൗണ്ടില്‍ വച്ച് നടന്ന ചടങ്ങില്‍ റോജി എം. ജോണ്‍ എം.എല്‍.എ. വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ഷിയോ പോള്‍ അദ്ധ്യക്ഷത വഹിച്ചു.
അങ്കമാലി നിയോജകമണ്ഡലത്തിലെ അങ്കണവാടികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി റോജി എം. ജോണ്‍ മുന്‍കൈയ്യെടുത്ത് എം.എല്‍.എ. ഫണ്ടില്‍ നിന്ന് തുക വിനിയോഗിച്ചാണ് ബെഡുകള്‍ വിതരണം ചെയ്തത്. ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ സിനി മനോജ്, സ്റ്റാന്‍റിംങ് കമ്മിറ്റി ചെയര്‍മാന്‍ പോള്‍ ജോവര്‍, സ്റ്റാന്‍റിംങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈനി മാര്‍ട്ടിന്‍, കൗണ്‍സിലര്‍മാരായ റീത്താ പോള്‍, ബാസ്റ്റിന്‍ ഡി പാറയ്ക്കല്‍, ലക്സി ജോയ്, ഗ്രേസി ദേവസ്സി, ലേഖ മധു, ലില്ലി ജോയ്, മോളി മാത്യു,  ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ മനീഷ ജോമോന്‍ എന്നിവരും അങ്കണവാടി ടീച്ചര്‍മാരും, അവരുടെ സഹായികളും പങ്കെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kochi/
അങ്കമാലിയിലെ 31 അങ്കണവാടികൾക്ക് ബേബി ബെഡുകൾ വിതരണം ചെയ്തു
Next Article
advertisement
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
  • ഗുരുവായൂർ നഗരസഭയിലെ രണ്ട് ലീഗ് കൗൺസിലർമാർ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചതായി പരാതി ലഭിച്ചു

  • അള്ളാഹുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ അയോഗ്യരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

  • അന്തിമ തീരുമാനം വരുന്നത് വരെ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടു

View All
advertisement