തിരുവവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റേത് ഐതിഹാസിക വിജയമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. സർക്കാരിനെതിരായ പ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞു എന്നതിന് തെളിവാണ് ഇതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും
ഈ ഫലം സ്വാഭാവികമായും പ്രതിഫലിക്കും. എല്‍ഡിഎഫ് നയങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണിത്. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ നിന്ന് ഇടതുപക്ഷത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ല എന്ന് ഈ ഫലം തെളിയിച്ചിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
വോട്ടെണ്ണൽ തുടരുമ്പോൾ 4 കോർപറേഷനുകളിലും 38 മുൻസിപാലിറ്റികളിലും 10 ജില്ലാ പഞ്ചായത്തുകളിലും 104 ബ്ലോക് പഞ്ചായത്തുകളിലും 476 ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫ് മുന്നിലാണ്. 2 കോർപ്പറേഷനുകളിലും 39 മുൻസിപാലിറ്റികളിലും 4 ജില്ലാ പഞ്ചായത്തിലും 47 ബ്ലോക് പഞ്ചായത്തിലും 377 ഗ്രാമപഞ്ചായത്തിലും യുഡിഎഫ് മുന്നിട്ടു നിൽക്കുന്നു. 24 പഞ്ചായത്തിലും 1 ബ്ലോക്കിലും 2 മുൻസിപ്പാലിറ്റിയിലും എൻഡിഎ മുന്നിലാണ്.
ഇതിനിടയിൽ, തലസ്ഥാനത്ത് എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ഥികള്‍ തോറ്റു. എൽഡിഎഫ് മേയർ സ്ഥാനാർഥികളായ പുഷ്പലതും ഒലീനയും പരാജയപ്പെട്ടു. നിലവിലെ മേയർ ശ്രീകുമാർ കരിക്കകം വാർഡിലും തോറ്റു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.