പഴക്കം അഞ്ഞൂറ് വർഷത്തിലധികം : തൃക്കൊടിത്താനത്തെ  മുത്തശ്ശിപ്ലാവിന്റെ വിശേഷങ്ങൾ

Last Updated:

അഞ്ഞൂറിലേറെ വർഷത്തെ പഴക്കമുള്ള പ്ലാവാണ് കോട്ടയം തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ മുത്തശ്ശിപ്ലാവ്.ചങ്ങനാശ്ശേരി എസ്ബികോളേജ് ബോട്ടണി വിഭാഗമാണ് പരിശോധനയിലൂടെ മുത്തശ്ശിപ്ലാവിനു 543വയസ്സ് പ്രായമുണ്ടെന്ന് പഠനറിപ്പോർട്ടിൽ സ്ഥിരീകരിച്ചത്.ക്ഷേത്രത്തിൽ ഗോശാലയുടെ സമീപത്തുള്ള പ്ലാവിനു 416വയസ്സും ഗോപുരത്തിനു തെക്ക്ഭാഗത്തുള്ള പ്ലാവിനു 396വയസ്സുമാണ് കണക്കാക്കുന്നത്

+
നിരവധി

നിരവധി ഐതിഹ്യങ്ങൾ ഈ മുത്തശ്ശി പ്ലാവിന്റെ പിന്നിലുണ്ട് 

മുത്തശ്ശി പ്ലാവിന്റെ തടിയുടെ ഭാഗം സൂക്ഷ്മ പരിശോധന നടത്തി, തുടർന്ന് വാർഷിക വലയം പരിശോധിച്ചു ഓരോ വർഷത്തെ വളർച്ച കണക്കാക്കി. സമാന കാലാവസ്ഥയിൽ മറ്റു സ്ഥലങ്ങളിൽ വളരുന്ന പ്ലാവുകളുടെ വളർച്ച സംബന്ധിച്ചുള്ള വിവരങ്ങൾ പഠനവിധേയമാക്കി. ഇങ്ങനെയാണ് മുത്തശ്ശി പ്ലാവിനു 543 വയസ്സ് പ്രായമുണ്ടെന്ന് ഗവേഷകർ കണ്ടെത്തുന്നത്. പരിസ്ഥിതി ദിനത്തിൽ മുത്തശ്ശി പ്ലാവിനു ചുവട്ടിൽ വൃക്ഷ പൂജ നടത്തുന്ന പതിവുമുണ്ട്. നിരവധി ഐതിഹ്യങ്ങളും മുത്തശ്ശി പ്ലാവുമായി ബന്ധപ്പെട്ടിരിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kottayam/
പഴക്കം അഞ്ഞൂറ് വർഷത്തിലധികം : തൃക്കൊടിത്താനത്തെ  മുത്തശ്ശിപ്ലാവിന്റെ വിശേഷങ്ങൾ
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement