വീട്ടിലെ രുചിയിൽ പലഹാരങ്ങൾ ലഭിക്കുന്ന "മാമി ചേടത്തിസ്"

Last Updated:

ഗുണനിലവാരത്തിന്റെ പര്യായമായ "മാമി ചേടത്തിസ് ഫുഡ്‌ പ്രോഡക്റ്റ്സ്" കോട്ടയത്തെ ഭക്ഷണപ്രേമികളുടെ ഇഷ്ടകേന്ദ്രമാണ്.എഴുപത് വർഷങ്ങൾക്ക് മുൻപ് 1953-ൽ ശ്രീമതി മറിയം ആന്റണി(നാട്ടുകാർ സ്നേഹത്തോടെ മാമി ചേടത്തി എന്ന് വിളിക്കുന്ന) ആരംഭിച്ചതാണ് മാമി ചേടത്തിസ് ഫുഡ്‌ പ്രോഡക്റ്റ്സ്.മലയാളികളുടെ പ്രിയപ്പെട്ട പലഹാരങ്ങളിൽ ഒന്നായ "ചുരുട്ടി"ന്റെ ഉത്ഭവം ഇവിടെ നിന്നാണ്.

കോട്ടയം പുത്തനങ്ങാടി കുരിശുപള്ളിക്ക് സമീപമാണ് മാമി ചേടത്തിസ് ഫുഡ്‌ പ്രോഡക്റ്റ്സ്
കോട്ടയം പുത്തനങ്ങാടി കുരിശുപള്ളിക്ക് സമീപമാണ് മാമി ചേടത്തിസ് ഫുഡ്‌ പ്രോഡക്റ്റ്സ്
ഗുണനിലവാരം, പാരമ്പര്യം, പ്രതിബദ്ധത എന്നിവയാണ് മാമി ചേടത്തിസ് ഫുഡ്‌ പ്രോഡക്റ്റ്സ് എന്ന് കോട്ടയത്തുകാർ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കോട്ടയത്തിന്റെ സ്വന്തം ലഘുഭക്ഷണമായ “ചുരുട്ട് ” ആണ് ഇവരെ അക്ഷരനഗരിയുടെ സ്വന്തം ഭക്ഷ്യഉൽപ്പന്ന ബ്രാൻഡായി മാറ്റിയത്. ചുരുട്ട് കൂടാതെ അച്ചപ്പം, കുഴലപ്പം തുടങ്ങിയ പലഹാരങ്ങളും പിന്നീട് മാമി ചേടത്തിയുടെ സ്പെഷ്യൽ വിഭവങ്ങളായി മാറി. 1993-ൽ മാമി ചേടത്തിയുടെ മരണശേഷം മരുമകൾ കത്രീനയാണ് ലഘുഭക്ഷണങ്ങൾ തയ്യാറാക്കുന്നത്.
ഇപ്പോൾ കേക്ക്, ഹൽവ, ജിലേബി, ലഡ്ഡു തുടങ്ങിയ പലഹാരങ്ങളും ഇവിടെ ഉണ്ടാക്കുന്നുണ്ട്. വീട്ടിൽ ഉണ്ടാക്കുന്ന അതേ രുചിയിലാണ് ഇവിടെ നിന്നും പലഹാരങ്ങൾ ലഭിക്കുന്നത് എന്നതാണ് മാമി ചേടത്തിസ് ഫുഡ്‌
പ്രോഡക്റ്റ്സിന്റെ പ്രേത്യേകത. ഇവിടുത്തെ അടുക്കളയിലും റീട്ടൈൽ ഔട്ട്‌ലെറ്റിലുമായി ഏകദേശം ഇരുപതോളം ലേഡി സ്റ്റാഫാണ് ജോലി ചെയ്യുന്നത്. കോട്ടയത്ത്‌ നിന്ന് മാത്രമല്ല കേരളത്തിലെമ്പാടുമുള്ള വ്യാപാരികൾ ഇവിടെ നിന്നും ഉത്പന്നങ്ങൾ വാങ്ങി അവരുടെ സ്ഥലത്ത് പോയി വിൽക്കാറുണ്ട്.
പ്രിയപ്പെട്ടവർ അവധിക്ക് നാട്ടിലെത്തി മടങ്ങുമ്പോൾ വിദേശത്തേക്കും മറ്റും കൊടുത്തയയ്ക്കാനുള്ള പലഹാരങ്ങൾ വാങ്ങാൻ നിരവധി പേർ ഇവിടെയെത്താറുണ്ട് . അത്രയ്ക്കും രുചികരമാണ് ഇവിടത്തെ പലഹാരങ്ങൾ . സ്വന്തം യന്ത്രങ്ങളിലാണ് ഇവർ അരി കഴുകുന്നതും വറുത്തു പൊടിക്കുന്നതുമെല്ലാം. മാത്രമല്ല, ലഘുഭക്ഷണങ്ങൾ തയ്യാറാക്കുമ്പോഴും, പാക്കേജിങ്ങിന്റെ ഓരോ ഘട്ടത്തിലും കർശനമായ കൃത്യത ഇവർ പുലർത്തുന്നു .
advertisement
പ്രാരംഭ കാലഘട്ടത്തിൽ ചുരുട്ടും, കുഴലപ്പുമായി ആരംഭിച്ച മാമി ചേടത്തിസ് ഫുഡ്‌ പ്രോഡക്റ്റ്സ്
ഇന്ന് വ്യത്യസ്തതരം നാടൻ രുചികളുടെ ഒരു കലവറയായി മാറിയിരിക്കുന്നു. മാമി ചേടത്തിസ് ഫുഡ്‌ പ്രോഡക്റ്റ്സിന് കേരളത്തിലുടനീളം നിരവധി ഉപഭോക്താക്കളുണ്ട്. തിരക്കില്ലാത്ത ഒരു ദിവസം പോലും കടയിൽ ഉണ്ടാവാറില്ല എന്നാണ് ഇവിടെ ജോലിചെയ്യുന്നവർ പറയുന്നത് . കോട്ടയം പുത്തനങ്ങാടി കുരിശുപള്ളിക്ക് സമീപമാണ് മാമി ചേടത്തിസ് ഫുഡ്‌ പ്രോഡക്റ്റ്സിന്റെ റീട്ടൈൽ ഔട്ട്ലെറ്റ് സ്ഥിതി ചെയ്യുന്നത്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8:30 മുതൽ രാത്രി 8 മണി വരെയും, ഞായറാഴ്ചകളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയുമാണ് ഔട്ട്ലെറ്റ് പ്രവർത്തിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kottayam/
വീട്ടിലെ രുചിയിൽ പലഹാരങ്ങൾ ലഭിക്കുന്ന "മാമി ചേടത്തിസ്"
Next Article
advertisement
ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങില്‍ മുഖ്യകർമിയായി സുനിൽ സ്വാമി; കുടുംബം അറിയാതെ കാർമികത്വം ഏറ്റെടുത്തു
ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങില്‍ മുഖ്യകർമിയായി സുനിൽ സ്വാമി; കുടുംബം അറിയാതെ കാർമികത്വം ഏറ്റെടുത്തു
  • ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങിൽ കുടുംബം അറിയാതെ സുനിൽ സ്വാമി കാർമികത്വം ഏറ്റെടുത്തു.

  • കുടുംബാംഗങ്ങൾ ആരും ക്ഷണിച്ചിട്ടില്ലെന്നും സുനിൽ സ്വാമിയെ പരിചയമില്ലെന്നും അടുത്തവർ വ്യക്തമാക്കി.

  • വിവാദ കേസുകളിൽ പ്രതിയായ സുനിൽ സ്വാമിയുടെ സാന്നിധ്യം ചടങ്ങിൽ കുടുംബത്തിന് അസംതൃപ്തി ഉണ്ടാക്കി.

View All
advertisement