advertisement

ആർപ്പോ 2026: ജെൻഡർ പ്രമേയമായ ചലച്ചിത്രമേളയും സാംസ്‌കാരിക പരിപാടികളുമായി മേളയ്ക്ക് തുടക്കം

Last Updated:

'ഞാൻ രേവതി', 'ബി 32 മുതൽ 44 വരെ' തുടങ്ങിയ സിനിമകളുടെ പ്രദർശനത്തോടെ മേളയ്ക്ക് തുടക്കം കുറിക്കും.

ആർപ്പോ 2026
ആർപ്പോ 2026
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന 'ആർപ്പോ 2026' പരിപാടിയുടെ ഉദ്ഘാടനം വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ സബീന ബീഗം നിർവഹിച്ചു. സ്ത്രീകൾക്ക് യാതൊരുവിധ മുൻവിധികളും അതിരുകളും കൂടാതെ ഒത്തു കൂടാൻ ഒരിടം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജെൻഡർ പാർക്കിൻ്റെ നേതൃത്വത്തിൽ ആർപ്പോ നടത്തിവരുന്നതെന്നും അവരുടെ സർഗ്ഗശേഷി വർദ്ധിപ്പിക്കാനും കഴിവുകൾ പ്രകടമാക്കാനും വേണ്ടിയുള്ള സ്വതന്ത്ര്യമായ വേദിയാണ് ആർപ്പോയെന്നും ഉദ്ഘാടന ചടങ്ങിൽ അവർ പറഞ്ഞു. യു എൻ വുമൻ, കേരള ചലച്ചിത്ര അക്കാഡമി, പി.കെ. റോസി ഫിലിം സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പ്രോഗാം സംഘടിപ്പിച്ചിരിക്കുന്നത്.
11 മണി മുതൽ നടന്ന ജെൻഡർ പ്രമേയമായ ചലച്ചിത്രോത്സവത്തിൽ ഞാൻ രേവതി, ഫെമിനിച്ചി ഫാത്തിമ, ബി 32 മുതൽ 44 വരെ, എന്നീ സിനിമകൾ പ്രദർശിപ്പിച്ചു. വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജെൻഡർ പാർക്കിൽ ഫെബ്രുവരി 25 മുതൽ 28 വരെയാണ് ആർപ്പോ 2026 സംഘടിപ്പിക്കുന്നത്. ജെൻഡർ പ്രമേയമായ ചലച്ചിത്രോത്സവത്തിൽ ഓപ്പൺ ഫോറം, പാനൽ ചർച്ചകൾ, കൾച്ചറൽ പരിപാടികൾ എന്നിവ വരും ദിവസങ്ങളിൽ സംഘടിപ്പിക്കും.
ചടങ്ങിൽ ജെൻഡർ പാർക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രേമൻ തറവട്ടത്ത് അധ്യക്ഷനായി. ജനറൽ പാർക്ക് റിസോഴ്സ് പേഴ്സൺ ഡോ. കെ ദിവ്യ, സോഷ്യൽ ജസ്റ്റിസ് ഡിസ്ട്രിക്ട് ഓഫീസർ അഞ്ചു മോഹൻ, യു എൻ വിമൻ സ്റ്റേറ്റ് കോഡിനേറ്റർ ഡോ. പീജ രാജൻ, റീജിയണൽ ചലച്ചിത്ര അക്കാഡമി കോർഡിനേറ്റർ നവീന സുഭാഷ്, ലൈബ്രറിയൻ ജെ അനിമോൾ തുടങ്ങിയവർ സംസാരിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ആർപ്പോ 2026: ജെൻഡർ പ്രമേയമായ ചലച്ചിത്രമേളയും സാംസ്‌കാരിക പരിപാടികളുമായി മേളയ്ക്ക് തുടക്കം
Next Article
advertisement
'മുഖ്യമന്ത്രിയെ ഒന്നുചിരിച്ചുകാണാല്ലോ, ഉമ്മൻചാണ്ടിയുമായുള്ള അഭിമുഖത്തിന്റെ പേരെങ്കിലും മാറ്റാമായിരുന്നു' വി ഡി സതീശൻ
'മുഖ്യമന്ത്രിയെ ഒന്നുചിരിച്ചുകാണാല്ലോ, ഉമ്മൻചാണ്ടിയുമായുള്ള അഭിമുഖത്തിന്റെ പേരെങ്കിലും മാറ്റാമായിരുന്നു' VD സതീശൻ
  • പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മോഹൻലാൽ-പിണറായി അഭിമുഖത്തിൽ പേരെങ്കിലും മാറ്റാമായിരുന്നു എന്ന് പറഞ്ഞു

  • 2008ൽ ഉമ്മൻ ചാണ്ടിയുമായി നടത്തിയ അഭിമുഖത്തിന് ഉപയോഗിച്ച പേരാണ് ഇപ്പോഴും ഉപയോഗിച്ചത്

  • മോഹൻലാൽ-പിണറായി വിജയൻ അഭിമുഖം ടീസറിൽ മുഖ്യമന്ത്രിയുടെ സിനിമാ ഇഷ്ടങ്ങളും ചോദ്യങ്ങൾ ഉണ്ട്

View All
advertisement