advertisement

കോഴിക്കോട് ഖാദി ഗ്രാമോദ്യോഗ് എംപോറിയത്തിൽ ഖാദിമേളയക്ക് തുടക്കം

Last Updated:

രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെയാണ് സന്ദർശന സമയം. മേള ജനുവരി നാലിന് സമാപിക്കും.

മിഠായിതെരുവിലെ കോഴിക്കോട് സർവ്വോദയസംഘം ഖാദി ഗ്രാമോദ്യോഗ് എംപോറിയത്തില തിരക്ക് 
മിഠായിതെരുവിലെ കോഴിക്കോട് സർവ്വോദയസംഘം ഖാദി ഗ്രാമോദ്യോഗ് എംപോറിയത്തില തിരക്ക് 
കോഴിക്കോട് സർവ്വോദയസംഘം ഖാദി ഗ്രാമോദ്യോഗ് എംപോറിയത്തിൽ ക്രിസ്‌മസ് - ന്യൂ ഇയർ ഖാദിമേളയക്ക് തുടക്കമായി. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ മേള ഉദ്ഘാടനം ചെയ്‌തു. കൗൺസിലർ എസ് കെ അബുബക്കറാണ് ആദ്യ വിൽപ്പന നടത്തിയത്. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് മാൻജുഷ് മാത്യു ആദ്യ വിൽപ്പന ഏറ്റുവാങ്ങി.
മേളയുടെ ഭാഗമായി ഖാദി ഉൽപ്പന്നങ്ങൾക്ക് 30% വരെ ഗവ: റിബേറ്റ് അനുവദിച്ചിട്ടുണ്ട്. ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനവും, ഫർണിച്ചറുകൾ, ലതർ ഉൽപ്പന്നങ്ങൾ, കരകൗശല വസ്തു‌ക്കൾ എന്നിവയ്ക്ക് 10 ശതമാനം കിഴിവും ഉണ്ട്. സർക്കാർ - അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പലിശരഹിത തവണവ്യവസ്ഥകളിലൂടെ സാധനങ്ങൾ സ്വന്തമാക്കുന്നതിനുള്ള അവസരമുണ്ട്. വാഹനങ്ങൾക്കും ഉപഭോക്താക്കൾക്കും വൈക്കം മുഹമ്മദ് ബഷീർ റോഡിലൂടെ മേളനഗരിയിലേക്ക് പ്രവേശിക്കാവുന്നതാണ്. രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെയാണ് സന്ദർശന സമയം. മേള ജനുവരി നാലിന് സമാപിക്കും. ഓരോ ആയിരം രൂപയുടെ പർച്ചേസിനും ഒരു സമ്മാന കൂപ്പൺ വീതം ലഭിക്കുന്നതാകും. ഒന്നാം സമ്മാനമായി 5000 രൂപയുടെ ഗിഫ്റ്റ് കൂപ്പണും, രണ്ടാം സമ്മാനമായി 3000 രൂപയുടെ ഗിഫ്റ്റ് കൂപ്പണും, മൂന്നാം സമ്മാനമായി 2000 രൂപയുടെ ഗിഫ്റ്റ് കൂപ്പണും ഉപഭോക്താക്കൾക്ക് ലഭിക്കും.
advertisement
ഖാദിമേളയിൽ നിന്ന്
വലിയ ഷോപ്പിംഗ് മാളുകളിൽ വലിയ വിലക്ക് ലഭ്യമായിരുന്ന ഇൻഡോർ ഫൗണ്ടൈനുകൾ, ഷോപ്പീസുകൾ, ഫോട്ടോ ഫ്രെയിംസ്, ഓയിൽ പെയിൻ്റിങ്ങുകൾ, പ്രസൻ്റേഷൻ ഗിഫ്റ്റ് സാധനങ്ങൾ, കമ്പനി വാച്ചുകൾ, ബാഗുകൾ എന്നിവ ഇവിടെ വിൽക്കപ്പെടുന്നുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കോഴിക്കോട് ഖാദി ഗ്രാമോദ്യോഗ് എംപോറിയത്തിൽ ഖാദിമേളയക്ക് തുടക്കം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement