'RSS ശാഖ സംരക്ഷിക്കാൻ ആളെ നൽകിയിട്ടുണ്ട്; ജനാധിപത്യസംവിധാനത്തിൽ ആർക്കും പ്രവർത്തിക്കാൻ അധികാരമുണ്ട്'; കെ സുധാകരൻ

Last Updated:

ആർ എസ് എസിനോട്‌ ആഭിമുഖ്യം ഉള്ളത് കൊണ്ടല്ല അങ്ങനെ ചെയ്തതെന്നും ജനാധിപത്യ സംവിധാനത്തിനകത്ത് മൗലിക അവകാശങ്ങൾ തകർക്കപ്പെടുമ്പോൾ നോക്കി നിൽക്കാൻ കഴിയാത്തത് കൊണ്ടാണ് ഇടപെട്ടതെന്നും കെ സുധാകരൻ

കണ്ണൂർ: ആര്‍എസ്എസ് ശാഖ സംരക്ഷിക്കാൻ ആളെ വിട്ടുനൽകിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കണ്ണൂരിൽ എം വി ആർ അനുസ്മരണ പരിപാടിയിലായിരുന്നു സുധാകരന്റെ വിവാദ പരാമർശം. ആർഎസ്എസിന്റെ ആയാലും സംഘടന പ്രവർത്തനം തടഞ്ഞാൽ അതിനെതിരെ പ്രതികരിക്കുമെന്ന് സുധാകരൻ പറഞ്ഞു.
എടക്കാട്, തോട്ടട, കിഴുന്ന മേഖലയിൽ ആർ എസ് എസ് ശാഖ തകർക്കാൻ സിപിഎം ശ്രമിച്ചിരുന്നു. ആ സമയത്ത് ശാഖക്ക് ആളെ അയച്ചു സംരക്ഷണം നൽകിയിട്ടുണ്ടെന്നായിരുന്നു സുധാകരന്റെ പരാമർശം. ആർ എസ് എസിനോട്‌ ആഭിമുഖ്യം ഉള്ളത് കൊണ്ടല്ല അങ്ങനെ ചെയ്തതെന്നും ജനാധിപത്യ സംവിധാനത്തിനകത്ത് മൗലിക അവകാശങ്ങൾ തകർക്കപ്പെടുമ്പോൾ നോക്കി നിൽക്കാൻ കഴിയാത്തത് കൊണ്ടാണ് ഇടപെട്ടതെന്നും സുധാകരൻ പറഞ്ഞു.
advertisement
എന്നാൽ ആർ എസ് എസിന്റെ രാഷ്ട്രീയവുമായി ഒരു കാലത്തും ബന്ധപ്പെട്ടിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി. ജനാധിപത്യ സംവിധാനത്തിൽ ആർക്കും പ്രവർത്തിക്കാൻ അധികാരമുണ്ട്. അത് തടസപ്പെടുത്തിയാൽ സംരക്ഷണം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്താവന ആലോചിച്ച് തന്നെ പറഞ്ഞതാണെന്നും ബിജെപി ബന്ധമായി അതിനെ വ്യാഖ്യാനിക്കരുതെന്നും പരാമർശം വിവാദമയതോടെ കെ സുധാകരൻ പറഞ്ഞു. സി പി എ മ്മിന്റെ പ്രവർത്തനം അനുവദിക്കാത്തിടത്തും പ്രതികരിച്ചിട്ടുണ്ട് എന്ന് കെ സുധാകരൻ ന്യൂസ്18 നോട് പ്രതികരിച്ചു.
advertisement
തനിക്ക് BJP യിൽ പോകണമെന്ന് തോന്നിയാൽ താൻ പോകുമെന്ന് തന്നെയാണ് ഇപ്പോഴും പറയാനുള്ളതെന്നും തനിക്ക് പോകണോ വേണ്ടയോ എന്നൊക്കെ ആലോചിക്കാനുള്ള ബുദ്ധിയുണ്ടെന്നും അതിനുള്ള രാഷ്ട്രീയ ബോധമുണ്ടെന്നും കെ സുധാകരൻ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'RSS ശാഖ സംരക്ഷിക്കാൻ ആളെ നൽകിയിട്ടുണ്ട്; ജനാധിപത്യസംവിധാനത്തിൽ ആർക്കും പ്രവർത്തിക്കാൻ അധികാരമുണ്ട്'; കെ സുധാകരൻ
Next Article
advertisement
ICC Women’s World Cup 2025 |ജെമീമ ദൈവമായി; ഓസ്ട്രേലിയയുടെ തേരോട്ടം തകർത്ത് ഇന്ത്യൻ വനിതകൾ ഫൈനലില്‍
ICC Women’s World Cup 2025 |ജെമീമ ദൈവമായി; ഓസ്ട്രേലിയയുടെ തേരോട്ടം തകർത്ത് ഇന്ത്യൻ വനിതകൾ ഫൈനലില്‍
  • ജെമീമ റോഡ്രിഗസിന്റെ 127 റൺസിന്റെ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യ 2025 വനിതാ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു.

  • ഹർമൻപ്രീത് കൗറിന്റെ 89 റൺസും ജെമീമയുടെ 167 റൺസിന്റെ കൂട്ടുകെട്ടും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.

  • ഓസ്ട്രേലിയയുടെ 15 തുടർച്ചയായ ജയങ്ങൾക്ക് ശേഷം തോൽവി; ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.

View All
advertisement