അണക്കെട്ട് ഇല്ലാതെ ജലവൈദ്യുത പദ്ധതിയുമായി KSEB; ജലസേചന കനാലുകളിൽ നിന്ന് വൈദ്യുതി

Last Updated:

പദ്ധതിക്ക് പാരിസ്ഥിതിക ആഘാതം ഒട്ടും തന്നെ ഇല്ല എന്നതാണ് പ്രത്യേകത.

KSEB
KSEB
തിരുവനന്തപുരം: വൈദ്യുത ഉല്പാദന രംഗത്ത് നൂതന ആശയവുമായി സംസ്ഥാന സർക്കാർ. ജലസേചനത്തിനായി നിർമ്മിച്ച കനാലുകളിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. വെള്ളം ഒഴുക്കിനെ കാര്യമായി തടസ്സപ്പെടുത്താതെ ടർബൈൻ കറക്കി വൈദ്യുതി ഉത്പാദിപ്പിക്കും. നിലവിലുള്ള ജലവൈദ്യുത പദ്ധതികളിലെ പവർഹൗസുകൾ നിന്നും വൈദ്യുത ഉല്പാദനത്തിന് ശേഷം പുറംതള്ളുന്ന വെള്ളവും ഈ സാധ്യതക്കായി പ്രയോജനപ്പെടുത്തും. ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ സ്ഥാപിക്കാൻ കഴിയുന്ന ഇത്തരം പദ്ധതിക്ക് പാരിസ്ഥിതിക ആഘാതം ഒട്ടും തന്നെ ഇല്ല എന്നതാണ് പ്രത്യേകത.
ഡാമില്ലാതെ ജലവൈദ്യുതി
ജലസേചനത്തിന് ഉപയോഗിക്കുന്ന വെള്ളത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുക എന്ന ആശയം കേരളത്തിൽ ഇത് ആദ്യമാണ്. 10,000 കിലോമീറ്ററോളം ദൈർഘ്യമുള്ള ജലസേചന കനാലുകൾ കേരളത്തിൽ ഉണ്ട്. ഈ കനാലുകളുടെ വിവിധ ഇടങ്ങളിൽ ഇത്തരം ടർബൈനുകൾ കറക്കിയാൽ വൈദ്യുതി ഉത്പാദിപ്പിക്കാം. ജലസേചന കനാലുകൾക്കു പുറമേ പവർഹൗസുകൾ നിന്നും പെൻസ്റ്റോക്ക് വഴി പുറത്തേക്ക് കളയുന്ന വെള്ളത്തിലും ഇത്‌ സ്ഥാപിക്കാം. വെള്ളം തടഞ്ഞു നിർത്തേണ്ട ആവശ്യം ഇല്ലാത്തതിനാൽ ഡാമുകളുടെ പാരിസ്ഥിതിക പ്രശ്നങ്ങൾ ഇല്ല. ജലം ഒഴുക്കിനെ കാര്യമായി തടസ്സപ്പെടുത്താത്ത തരത്തിലാവും സ്ഥാപിക്കുക.
advertisement
150 മെഗാവാട്ട് ഉൽപ്പാദനം
ഇത്തരം ചെറുകിട ജലവൈദ്യുത പദ്ധതികളിലൂടെ 150 മെഗാവാട്ട് അധികം ഉല്പാദനം സാധ്യമാണ് എന്നാണ് പ്രതീക്ഷ. ഉപഭോഗ വൈദ്യുതിയുടെ ബഹുഭൂരിപക്ഷതിനും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് ഇത്തരം ആശയങ്ങൾ വലിയ നേട്ടമാണ്. ആതിരപ്പള്ളി പോലെ വൻകിട പദ്ധതികൾ തർക്കത്തിൽ കുടുങ്ങുമ്പോൾ ഒട്ടുമേ തന്നെ പാരിസ്ഥിതിക ആഘാതം ഇല്ലാത്ത ഇത്തരം പദ്ധതികൾക്ക് കൂടുതൽ പ്രസക്തിയുണ്ട്.
advertisement
വെള്ളം ലഭ്യതയിൽ ആശങ്ക
നൂതന ആശയം ആണെങ്കിലും വെല്ലുവിളി ഉയർത്തുന്ന ഒരു ഘടകമുണ്ട്, ജലത്തിൻറെ ലഭ്യത. കനാലുകളിലൂടെ എല്ലാ സമയത്തും വെള്ളമൊഴുക്ക് ഉണ്ടാവാറില്ല. ഇത്തരം സമയങ്ങളിൽ ഉൽപാദനം നടക്കില്ല. കനാലുകളിൽ സ്ഥാപിക്കുന്ന പദ്ധതിക്ക് സമീപം വൈദ്യുതി പ്രസരണ ഗ്രിഡ് ലൈനുകൾ ഉണ്ടായിരിക്കണം എന്നതാണ് അടുത്ത വെല്ലുവിളി.
advertisement
താൽപര്യപത്രം ക്ഷണിച്ചു
വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പ്രത്യേക താൽപര്യം എടുത്താണ് പുതിയ ആശയം ചർച്ചയാകുന്നത്. മുൻ ജലസേചന വകുപ്പ് മന്ത്രി ആണെന്നതും അതും ഇത്തരമൊരു ആശയം ആദ്യം മുന്നോട്ടുവയ്ക്കുന്നത്തിന് കാരണമായി. കേരള എനർജി മാനേജ്മെൻറ് സെൻറർ തമിഴ്നാട്ടിലെ നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷനിൽ സമാനമായ ഒരു പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ഈ പരിചയം കേരളത്തിൽ മുതൽക്കൂട്ടാണ്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നത് . ഇതിനായി നിക്ഷേപകരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. സ്റ്റാർട്ടപ്പ് സംരംഭങ്ങളെയും പുതിയ പദ്ധതിയുമായി സഹകരിച്ച് മുന്നോട്ട് കൊണ്ടുപോകാൻ ആകും എന്നാണ് പ്രതീക്ഷ. ജലലഭ്യത ഉള്ള ഇടങ്ങളിൽ  30മീറ്റർ അകലത്തിൽ ഇത്തരം ടർബൈനുകൾ സ്ഥാപിച്ച് വൈദ്യുതി ഉണ്ടാക്കാം.
advertisement
മലമ്പുഴയിൽ ആദ്യം
പുതിയ പദ്ധതിയുമായി സഹകരിക്കാൻ താല്പര്യമുള്ളവർ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം ഇത് നടപ്പിലാക്കി കാണിക്കണം. മലമ്പുഴയിലെ ജലസേചന കനാലിൽ ആണ് പദ്ധതി ആദ്യം ഒരുങ്ങുന്നത് . സംസ്ഥാനത്തെ സാധ്യതയുള്ള മറ്റിടങ്ങളിൽ എല്ലാം പദ്ധതി പരീക്ഷിക്കാം. ഇതിൻറെ ഭാഗമായി ജലസേചന മന്ത്രി റോഷി അഗസ്റ്റിനും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി യുമായി പലവട്ടം ചർച്ച നടത്തി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അണക്കെട്ട് ഇല്ലാതെ ജലവൈദ്യുത പദ്ധതിയുമായി KSEB; ജലസേചന കനാലുകളിൽ നിന്ന് വൈദ്യുതി
Next Article
advertisement
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
  • കൊച്ചിയിൽ നടന്ന കോൺഗ്രസ് മഹാപഞ്ചായത്തിൽ ശശി തരൂർ വേദി വിട്ടിറങ്ങി, അവഗണനയിലായിരുന്നു.

  • രാഹുൽ ഗാന്ധി നേതാക്കളുടെ പേരുകൾ പറഞ്ഞപ്പോൾ ശശി തരൂരിന്റെ പേര് മാത്രം ഒഴിവാക്കിയതായി ആരോപണം.

  • പേരും പ്രസംഗാവസരവും നിഷേധിച്ചതിൽ കെ സി വേണുഗോപാലിനെയും ദീപാ ദാസ് മുൻഷിയെയും തരൂർ പ്രതിഷേധിച്ചു.

View All
advertisement