advertisement

'പാലാ ബിഷപ്പിനോട് സ്വീകരിച്ച അഴകൊഴമ്പന്‍ നിലപാട് ചില പാതിരിമാര്‍ക്ക് വളമായി': കെ ടി ജലീൽ

Last Updated:

ക്രിസംഘി നേതാവ് ഫാദർ ഡിക്രൂസ് ലക്ഷണമൊത്ത വർഗീയവാദിയാണെന്ന് ജലീൽ

മന്ത്രി വി അബ്ദുറഹിമാനെതിരെ തീവ്രവാദി പരാമർശം നടത്തിയ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ. തിയോഡിഷ്യസ് ഡിക്രൂസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി കെ ടി ജലീൽ. ക്രിസംഘി നേതാവ് ഫാദർ ഡിക്രൂസ് ലക്ഷണമൊത്ത വർഗീയവാദിയാണെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. മന്ത്രിക്കെതിരെ തീവ്രവാദി പരാമർശത്തിൽ കേസെടുക്കണമെന്ന് ജലീൽ ആവശ്യപ്പെട്ടു.
ഇല്ലാത്ത ലൗജിഹാദ് പറഞ്ഞ് ഒരു ജനവിഭാഗത്തെ പരസ്യമായി അധിക്ഷേപിച്ച പാലാ ബിഷപ്പിനോട് സ്വീകരിച്ച ‘അഴകൊഴമ്പൻ’ നിലപാട്, തിയോഡിഷ്യസ് അടക്കമുള്ള ചില പാതിരിമാർക്ക് വളമായതെന്നും ജലീൽ ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ക്രിസംഘി നേതാവ് ഫാദർ ഡിക്രൂസ് ലക്ഷണമൊത്ത വർഗീയവാദി
ഫിഷറീസ് മന്ത്രി അബ്ദുറഹ്മാന്‍റെ പേരിൽ തന്നെ തീവ്രവാദിയുണ്ടെന്ന് പറഞ്ഞ ക്രിസംഘി നേതാവ് ഫാദർ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ പൊലീസ് കേസെടുക്കണം. ളോഹ ധരിച്ചവർ പറയുന്ന തനി വർഗീയതയോട് ഒരു കാരണവശാലും സന്ധി ചെയ്യരുത്.
advertisement
ഇല്ലാത്ത ലൗജിഹാദ് പറഞ്ഞ് ഒരു ജനവിഭാഗത്തെ പരസ്യമായി അധിക്ഷേപിച്ച പാലാ ബിഷപ്പിനോട് സ്വീകരിച്ച ”അഴകൊഴമ്പൻ” നിലപാട്, തിയോഡോഷ്യസ് അടക്കമുള്ള ചില പാതിരിമാർക്ക് വളമായതായാണ് മനസ്സിലാക്കേണ്ടത്.
കേരളത്തിന്റെ ചരിത്രത്തിൽ ഒരു മത പുരോഹിതനും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ പറയാൻ ധൈര്യപ്പെടാത്ത പരാമർശങ്ങളാണ് കേരള മുഖ്യമന്ത്രിക്കെതിരായി ഡിക്രൂസ് നടത്തിയത്. വായിൽ തോന്നിയത് പറയാനും ചെയ്യാനുമുള്ള ലൈസൻസായി തിരുവസ്ത്രത്തെ ആരും കാണരുത്.
advertisement
പച്ചക്ക് വർഗ്ഗീയത പറയുന്ന തിയോഡിഷ്യസിനെ പോലുള്ളവരെ നിലയ്ക്ക് നിർത്താനും തിരുത്താനും ക്രൈസ്തവ സമുദായത്തിലെ വിവേകികളായ തിരുമേനിമാർ മുന്നോട്ടു വരണം.
മന്ത്രി റഹ്മാനെതിരായി തിയോഡിഷ്യസ് നടത്തിയ പരാമർശം അദ്ദേഹം പിൻവലിക്കണം. അതല്ലെങ്കിൽ അദ്ദേഹത്തിനെതിരെ പൊലീസ് സ്വമേധയാ കേസെടുക്കണം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പാലാ ബിഷപ്പിനോട് സ്വീകരിച്ച അഴകൊഴമ്പന്‍ നിലപാട് ചില പാതിരിമാര്‍ക്ക് വളമായി': കെ ടി ജലീൽ
Next Article
advertisement
'പോക്സോ കേസ് വന്നത് വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാകുമെന്ന് തോന്നിയതിനാൽ' ആർ ശ്രീലേഖ
'പോക്സോ കേസ് വന്നത് വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാകുമെന്ന് തോന്നിയതിനാൽ' ആർ ശ്രീലേഖ
  • വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാകുമെന്ന് തോന്നിയതിനാൽ തന്നെ ലക്ഷ്യംവച്ചാണ് പോക്സോ കേസ്

  • പോക്സോ വകുപ്പുകൾ ചുമത്തി പേടിപ്പിക്കാനാണ് ശ്രമം, ഇരികൾക്കൊപ്പമാണെന്നും ശ്രീലേഖ പ്രതികരിച്ചു

  • കിളിരൂർ കേസിൽ മരിച്ച കുട്ടി മൈനർ അല്ല, അതുകൊണ്ടുതന്നെ പോക്സോ കേസ് നിലനിൽക്കില്ല

View All
advertisement