നെയ്യാറ്റിൻകരയിൽ ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത നിലയിൽ

Last Updated:

സ്തൂപം തകർത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

news18
news18
തിരുവനന്തപുരം: നെയ്യാറ്റിൻകര പൊൻവിളയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത നിലയിൽ. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത സ്തൂപമാണ് ഇന്നലെ വൈകിട്ടോടെ അടിച്ച് തകർത്ത നിലയിൽ കണ്ടത്. ഡിവൈഎഫ്ഐ പ്രവർത്തകരാണ് സംഭവത്തിനു പിന്നിലെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി.
Also Read- ജെയ്ക് സി. തോമസിന് രണ്ടുകോടി രൂപയുടെ ആസ്തി; ബാധ്യത ഏഴുലക്ഷത്തിലധികം; കൈയിൽ 4000 രൂപ മാത്രം
സ്തൂപം തകർത്തവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. സ്തൂപം തകർത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. എന്നാൽ, ആരോപണം നിഷേധിച്ച് ഡിവൈഎഫ്ഐയും രംഗത്തെത്തി.
സ്തൂപം തകർത്തതിനു പിന്നിൽ ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പാറശാല പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. സിസിടിവി ദൃശ്യങ്ങള‍ടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നെയ്യാറ്റിൻകരയിൽ ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത നിലയിൽ
Next Article
advertisement
പിഎം ശ്രീ: പിന്നോട്ട് പോകുക പ്രയാസം; ഫണ്ട് പ്രധാനം; മുഖ്യമന്ത്രി ബിനോയ്‌ വിശ്വത്തെ ഫോണിൽ വിളിച്ചതായി സൂചന
പിഎം ശ്രീ: പിന്നോട്ട് പോകുക പ്രയാസം; ഫണ്ട് പ്രധാനം; മുഖ്യമന്ത്രി ബിനോയ്‌ വിശ്വത്തെ ഫോണിൽ വിളിച്ചതായി സൂചന
  • മുഖ്യമന്ത്രി പിണറായി വിജയൻ ബിനോയ് വിശ്വത്തെ ഫോണിൽ വിളിച്ച് പിഎം ശ്രീ വിഷയത്തിൽ വിശദീകരണം നൽകി.

  • പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനാൽ കരാറിൽ നിന്ന് പിന്മാറുക പ്രയാസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

  • സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗം ഇന്ന് ആലപ്പുഴയിൽ നടക്കും, അന്തിമ തീരുമാനം ഇന്നുണ്ടാകും.

View All
advertisement