പുതുപ്പള്ളിയില്‍ ഇടതിന് അനുകൂലമായ വിധിയെഴുത്തുണ്ടാകും; വികസന ചര്‍ച്ചയില്‍ നിന്ന് യുഡിഎഫ് ഒളിച്ചോടിയെന്ന് ജെയ്ക്ക് സി തോമസ്

Last Updated:

മണർകാട് കണിയാൻ കുന്ന് എൽ .പി സ്കൂളിലെ 72-ാം നമ്പർ ബൂത്തിലെത്തി ഇടത് സ്ഥാനാര്‍ഥി വോട്ട് രേഖപ്പെടുത്തി

പുതുപ്പള്ളിയില്‍ ഇടത് മുന്നണിക്ക് അനുകൂലമായ വിധിയെഴുത്തുണ്ടാകുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസ്. പുതിയ പുതുപ്പള്ളി സൃഷ്ടിക്കും. വികസന സംവാദത്തിൽ നിന്ന് ഒളിച്ചോടിയത് യുഡിഎഫ് ആണെന്നും ജെയ്‌ക് സി തോമസ് പറഞ്ഞു. മണർകാട് കണിയാൻ കുന്ന് എൽ .പി സ്കൂളിലെ 72-ാം നമ്പർ ബൂത്തിലെത്തി ഇടത് സ്ഥാനാര്‍ഥി വോട്ട് രേഖപ്പെടുത്തി. ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 15.36% പേര്‍ 9 മണി വരെ വോട്ട് ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
അതേസമയം, വോട്ടർമാരിൽ നിന്ന് മികച്ച പ്രതികരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പ്രതികരിച്ചു. എല്ലാം ജനങ്ങൾ തീരുമാനിക്കും. അപ്പയാണ് മാതൃക , അത് പിന്തുടരാൻ ശ്രമിക്കും. അസത്യ പ്രചാരണം നടത്തില്ലെന്നും വ്യക്തിപരമായി അധിക്ഷേപിക്കില്ലെന്നും പറഞ്ഞവർ അവസാനഘട്ടത്തിൽ ഇല്ലാത്ത ആക്ഷേപം ഉന്നയിച്ചു.
advertisement
ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട സത്യം പിതാവ് തന്നെ എഴുതിവച്ചിട്ടുണ്ട്. അത് സമയമാകുമ്പോൾ പുറത്തുവരും. പുതുപ്പള്ളിയിലെ വികസനം ആരെങ്കിലും തടസപ്പെടുത്തിയിട്ടുണ്ടെങ്കിൽ എൽഡിഎഫ് സർക്കാർ ആണെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അപ്പ പുതുപ്പള്ളിയിലെ ജനങ്ങൾക്കൊപ്പം ഉണ്ടായിരുന്നു, പുതുപ്പള്ളിയിലെ ജനങ്ങളോട് എനിക്കും അതാണ് പറയാനുള്ളത്.വിജയമോ പരാജയമോ എന്നുള്ളത് ജനങ്ങൾക്ക് വിടുകയാണ്. മണ്ഡലത്തിലെ വികസനം നന്നായി ചർച്ച ചെയ്യാൻ കഴിഞ്ഞെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഫലം എന്തായാലും ഞാൻ ഈ നാടിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുതുപ്പള്ളിയില്‍ ഇടതിന് അനുകൂലമായ വിധിയെഴുത്തുണ്ടാകും; വികസന ചര്‍ച്ചയില്‍ നിന്ന് യുഡിഎഫ് ഒളിച്ചോടിയെന്ന് ജെയ്ക്ക് സി തോമസ്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement