എഞ്ചിനിയറിംഗ് കോളേജ് അടിച്ച് തകർത്ത കേസിൽ ജെയ്ക് സി തോമസ് കോടതിയിൽ കീഴടങ്ങി

Last Updated:

കായംകുളം കോടതിയിലാണ് ജെയ്ക് സി തോമസ് കീഴടങ്ങിയത്.

Image: facebook
Image: facebook
ആലപ്പുഴ: എഞ്ചിനിയറിംഗ് കോളേജ് അടിച്ച് തകർത്ത കേസിൽ പുതുപ്പള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് കീഴടങ്ങി. കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളേജ് ഓഫ് എഞ്ചിനിയറിംഗ് അടിച്ച് തകർത്ത കേസില്ലാണ് ജെയ്ക് കീഴടങ്ങിയത്. കായംകുളം കോടതിയിലാണ് ജെയ്ക് സി തോമസ് കീഴടങ്ങിയത്. 2016-ലാണ് കേസിനാസ്പദമായ സംഭവം. എസ്എഫ്ഐയുടെ നേതൃത്വത്തിൽ അന്ന് കോളേജിൽ നടന്ന സമരത്തിൽ കോളേജ് അടിച്ചു തകർത്ത കേസിലെ പ്രതിയാണ് ജയ്ക് സി തോമസ്. . അന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്ന ജെയ്ക്. കോളേജ് മാനേജ്മെന്റിന്റെ പീഡനത്തിനെതിരെയായിരുന്നു എസ്എഫ്ഐയുടെ അന്നത്തെ സമരം.
 അതേസമയം  ജെയ്ക്ക് സി തോമസ് യാക്കോബായ സഭാ നേതൃത്വത്തെ സന്ദർശിച്ചു. മന്ത്രി വി എൻ വാസവന്റെ കൂടെയായിരുന്നു സന്ദര്‍ശിച്ചു. പല കാര്യങ്ങളിലും സർക്കാർ സഭയ്ക്കൊപ്പം നിന്നിട്ടുണ്ടെന്നും സഭയെ സഹായിച്ചവരെ തിരിച്ചും സഹായിക്കുമെന്നും യാക്കോബായ സഭ നേതൃത്വം വ്യക്തമാക്കി. മതമേലധക്ഷന്മാരെയും സാമൂഹിക നേതാക്കളെയും സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി വി എൻ വാസവനും ജെയ്ക്ക് സി തോമസും യാക്കോബായ സഭ നേതൃത്വത്തെ കണ്ടത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എഞ്ചിനിയറിംഗ് കോളേജ് അടിച്ച് തകർത്ത കേസിൽ ജെയ്ക് സി തോമസ് കോടതിയിൽ കീഴടങ്ങി
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement