Kerala Local Body Election Results 2020 | കരുത്ത് കാട്ടി ജോസ് കെ. മാണി; പാലാ നഗരസഭയിൽ എല്‍ഡിഎഫ് അധികാരത്തിലേക്ക്

Last Updated:

പാലായ്ക്ക് പുറമെ കോട്ടയം മുൻസിപ്പാലിറ്റി, ജില്ലാ പഞ്ചായത്തുകളിലും ജോസ് കെ മാണിയുടെ സന്നിധ്യത്തിൽ എൽ.ഡി.എഫ് നേട്ടമുണ്ടാക്കി. തൊടുപുഴയിലും ജോസ് കെ മാണിയ‌ുടെ സ്ഥാനാർത്ഥി മുന്നിട്ട് നിൽക്കുന്നു.

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കരുത്ത് കാട്ടി കേരള കോൺഗ്രസ് ജോസ് കെ മാണി. കെ.എം മാണിയുടെ തട്ടകമായ പാലാ നഗരസഭയിൽ ജോസ് കെ മാണിയുടെ കരുത്തിൽ ഇടതു മുന്നണി അധികാരം പിടിക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പാലാ നഗരസഭയില്‍ ഫലമറിഞ്ഞ ഒമ്പതു സീറ്റുകളില്‍ എട്ടിടത്തും എല്‍ഡിഎഫ് വിജയിച്ചു. ഒരിടത്തു മാത്രമാണ് യുഡിഎഫ് വിജയം. യു.ഡി.എഫ് മുൻസിപ്പൽ ചെയർമാൻ സ്ഥാനാർത്ഥിയായിരുന്ന കേരള കോൺഗ്രസ് ജോസഫിലെ കുര്യാക്കോസ് പടവനെ കേരള കോൺഗ്രസ് എമ്മിലെ ആന്റോ പടിഞ്ഞാറേക്കര പരാജയപ്പെടുത്തി. 41 വോട്ടിനായിരുന്നു പരാജയം.
പാലായ്ക്ക് പുറമെ കോട്ടയം മുൻസിപ്പാലിറ്റി, ജില്ലാ പഞ്ചായത്തുകളിലും ജോസ് കെ മാണിയുടെ സന്നിധ്യത്തിൽ എൽ.ഡി.എഫ് നേട്ടമുണ്ടാക്കി. തൊടുപുഴയിലും ജോസ് കെ മാണിയ‌ുടെ സ്ഥാനാർത്ഥി മുന്നിട്ട് നിൽക്കുന്നു.
advertisement
ജോസ് കെ മാണി ഇടതു മുന്നണിയിലേക്ക് ചേക്കേറിയതിനു പിന്നാലെ 15 വര്‍ഷത്തോളം നഗരസഭയെ നിയന്ത്രിച്ചിരുന്ന മുതിര്‍ന്ന പല നേതാക്കളും ജോസഫ് വിഭാഗത്തിലേക്കു മാറിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം ജോസ് കെ മാണിക്കും ഇടതു മുന്നണിക്കും ശക്തി പകരുന്നതാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Local Body Election Results 2020 | കരുത്ത് കാട്ടി ജോസ് കെ. മാണി; പാലാ നഗരസഭയിൽ എല്‍ഡിഎഫ് അധികാരത്തിലേക്ക്
Next Article
advertisement
'ക്രിസ്മസ് ആഘോഷത്തിന്റെ പേരിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ല'; മന്ത്രി വി ശിവൻകുട്ടി
'ക്രിസ്മസ് ആഘോഷത്തിന്റെ പേരിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ല'; മന്ത്രി വി ശിവൻകുട്ടി
  • ക്രിസ്മസ് ആഘോഷത്തിന് വിലക്കേർപ്പെടുത്തിയ സ്വകാര്യ സ്‌കൂളുകൾക്കെതിരെ സർക്കാർ കടുത്ത നിലപാട് സ്വീകരിച്ചു.

  • മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ വിദ്യാലയങ്ങളിൽ വിഭജനം അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

  • വാർഗീയതയോ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കോ സ്‌കൂളുകൾ ഉപയോഗിച്ചാൽ കർശന നടപടി: മുന്നറിയിപ്പ്.

View All
advertisement