CPM | 'ചുമതലകൾ വഹിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ട'; പാർട്ടി കോൺഗ്രസ് സംഘടനാ റിപ്പോർട്ടിൽ വിമർശനം

Last Updated:

'ശബരിമല പ്രക്ഷോഭവും റിപ്പോർട്ടിൽ പരമർശിച്ചിട്ടുണ്ട്. ശബരിമല പ്രക്ഷോഭം അടിസ്ഥാനവോട്ടിൽ ഒരു വിഭാഗത്തെ അകറ്റി'

സീതാറാം യെച്ചൂരി
സീതാറാം യെച്ചൂരി
കണ്ണൂർ: 23-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട സിപിഎം സംഘടന റിപ്പോർട്ടിൽ കേന്ദ്രനേതൃത്വത്തിന് വിമർശനം. ചുമതലകൾ വഹിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടതായി നേതൃത്വം കുറ്റപ്പെടുത്തുന്നു. പുതിയ കേന്ദ്രകമ്മിറ്റി ശക്തമായ തീരുമാനമെടുക്കണം. ജനകീയ സമരങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിൽ നേതൃത്വം പരാജയപ്പെട്ടു. സമരങ്ങളെ വേണ്ട വിധം ഏറ്റെടുക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ലെന്നും സംഘടന റിപ്പോർട്ടിൽ പറയുന്നു.
സമരങ്ങളുടെ ഗുണഫലം വോട്ടാക്കി മാറ്റാൻ പാർട്ടിക്ക് കഴിഞ്ഞില്ല. ശബരിമല പ്രക്ഷോഭവും റിപ്പോർട്ടിൽ പരമർശിച്ചിട്ടുണ്ട്. ശബരിമല പ്രക്ഷോഭം അടിസ്ഥാനവോട്ടിൽ ഒരു വിഭാഗത്തെ അകറ്റി. ബംഗാളിൽ സംഘടന തകർന്നടിഞ്ഞു. ബംഗാൾ ഘടകം ആത്മ പരിശേധന നടത്തണം. ത്രിപുരയിൽ ജനകീയ അടിത്തറയിൽ ശോഷണം സംഭവിക്കുന്നു. നേതാക്കളിൽ പാർലമന്ററി മോഹങ്ങൾ വളരുന്നതായും റിപ്പോർട്ട് കുറപ്പെടുത്തുന്നുണ്ട്.
CPM 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്; 24 സംസ്ഥാനങ്ങളിലെ 811 പ്രതിനിധികൾ കണ്ണൂരിൽ; മുഖ്യമന്ത്രി പതാക ഉയര്‍ത്തും
ഇരുപത്തിമൂന്നാമത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് (CPM Party Congress) കണ്ണൂരില്‍ (Kannur) നാളെ തുടക്കമാകും. ഏപ്രില്‍ ആറുമുതല്‍ 10 വരെ കണ്ണൂര്‍ നായനാര്‍ അക്കാദമിയിലാണ് സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന്റെ എല്ലാ ഒരുക്കങ്ങളും ഏകദേശം പൂർത്തിയായി. ദേശീയനേതാക്കൾ തിങ്കളാഴ്ച വൈകീട്ടോടെ എത്തിത്തുടങ്ങി. പാർട്ടി ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി (Sitaram Yechury), സി.പി.എം. നേതാക്കളായ മണിക് സർക്കാർ, ഹനൻ മൊള്ള, എസ്. രാമചന്ദ്രൻപിള്ള, ഗുജറാത്ത് സംസ്ഥാന സെക്രട്ടറി അരുൺമേത്ത തുടങ്ങിയവരാണ് എത്തിയത്.
advertisement
പൊതുസമ്മേളനവേദിയായ എകെജി നഗറിൽ (ജവഹർ സ്‌റ്റേഡിയം) ചൊവ്വ വൈകിട്ട്‌ സ്വാഗതസംഘം ചെയർമാൻകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) പതാക ഉയർത്തും.സമ്മേളനത്തിന് മുന്നോടിയായി പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും.
 Also Read-സുധാകരന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാത്തതില്‍ അസ്വഭാവികതയില്ല : കോടിയേരി
24 സംസ്ഥാനങ്ങളിൽനിന്നായി 811 പ്രതിനിധികൾ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കും. 95 കേന്ദ്രകമ്മിറ്റി അംഗങ്ങൾ ഉൾപ്പടെ 906 പേർ പ്രതിനിധിസമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി വിവിധ സെമിനാറുകൾ നടക്കും. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖർ സെമിനാറുകളിൽ പങ്കെടുക്കും.
advertisement
സമ്മേളന വേദിയായ നായനാർ അക്കാദമിയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കൊടിമര ജാഥ ഇന്ന് വൈകുന്നേരം അഞ്ചിന് കണ്ണൂരിലെ പൊതുസമ്മേളന വേദിയായ എ കെ ജി നഗറിൽ എത്തും. കൊടിമര ജാഥ കാസർകോട് കയ്യൂരിൽ നിന്ന് ഇന്നലെ ആരംഭിച്ചിരുന്നു. സി പി എം കേന്ദ്രക്കമ്മിറ്റിയംഗവും മന്ത്രിയുമായ എം.വി ഗോവിന്ദനാണ് ജാഥ ഉദ്ഘാടനം ചെയ്തത്. ജാഥാ ലീഡറും പാർട്ടി കേന്ദ്രക്കമ്മിറ്റിയംഗമായ പി.കെ ശ്രീമതിക്ക്  സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കരുണാകരൻ കൊടിമരം കൈമാറി. കെ പി സതീശ് ചന്ദ്രനാണ് ജാഥാ മാനേജർ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
CPM | 'ചുമതലകൾ വഹിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ട'; പാർട്ടി കോൺഗ്രസ് സംഘടനാ റിപ്പോർട്ടിൽ വിമർശനം
Next Article
advertisement
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്
  • മമ്മൂട്ടിയുടെ 'അമരം' 34 വർഷങ്ങൾക്ക് ശേഷം നവംബർ 7ന് 4K ദൃശ്യവിരുന്നോടെ തീയേറ്ററുകളിൽ എത്തും.

  • മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ഭരതൻ ഒരുക്കിയ 'അമരം' മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ്.

  • മധു അമ്പാട്ടിന്റെ 'അമരം' വീണ്ടും തീയേറ്ററുകളിൽ.

View All
advertisement