advertisement

ലോക്ക്ഡൗണ്‍ ലംഘനം; 1000 മുതല്‍ 5000 രൂപ വരെ സെക്യൂരിറ്റി ഈടാക്കി വാഹനങ്ങൾ വിട്ടുനല്‍കാമെന്ന് കോടതി

Last Updated:

സ്വമേധയാ പരിഗണിച്ച ഹര്‍ജിയിൽ ജസ്റ്റിസ് രാജ വിജയരാഘവനും ജസ്റ്റിസ് ടി.ആര്‍. രവിയും അടങ്ങിയ ഡിവിഷന്‍ബെഞ്ചിന്റേതാണ് ഉത്തരവ്.

കൊച്ചി: ലോക്ക് ഡൗൺ ലംഘിച്ചതിന് പൊലീസ് കസ്റ്റഡിയിൽ എടുത്ത വാഹനങ്ങൾ സെക്യൂരിറ്റിത്തുക ഈടാക്കി ഉപാധികളോടെ വിട്ടയക്കാമെന്ന് ഹൈക്കോടതി. സെക്യൂരിറ്റിക്കുപുറമേ ഉടമ സ്വന്തംപേരിലുള്ള ബോണ്ടും വാഹനത്തിന്റെ അസല്‍ രേഖകളുടെ പകര്‍പ്പും ഹാജരാക്കണം. സ്വമേധയാ പരിഗണിച്ച ഹര്‍ജിയിൽ ജസ്റ്റിസ് രാജ വിജയരാഘവനും ജസ്റ്റിസ് ടി.ആര്‍. രവിയും അടങ്ങിയ ഡിവിഷന്‍ബെഞ്ചിന്റേതാണ് ഉത്തരവ്.
സെക്യൂരിറ്റിത്തുക ഇങ്ങനെ;
ഇരുചക്രവാഹനങ്ങള്‍ 1000 രൂപ
കാര്‍ ഉൾപ്പെടെയുള്ളവയ്ക്ക്  2000 രൂപ
ഇടത്തരം വാഹനങ്ങള്‍ക്ക് 4000 രൂപ
വലിയ വാഹനങ്ങള്‍ക്ക് 5000 രൂപ
You may also like:ലോക്ക് ഡൗൺ മാർഗരേഖയായി: കേരളത്തിൽ 4 സോണുകൾ‌; ജില്ല വിട്ടുള്ള യാത്രയ്ക്ക് നിരോധനം [NEWS]ലോക്ക് ഡൗൺ മാർഗരേഖ: ഏപ്രില്‍ 20 മുതൽ ഒറ്റ, ഇരട്ട അക്ക വാഹനങ്ങൾ; ക്രമീകരണം ഇങ്ങനെ [NEWS]സംസ്ഥാനത്തെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ ഏപ്രില്‍ 20 മുതല്‍ തുറന്നുപ്രവര്‍ത്തിക്കും [NEWS]
പിടിച്ചെട‌ുത്ത വാഹനങ്ങൾ താൽക്കാലികമായി വിട്ടു നൽകാൻ പൊലീസ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എന്നാൽ പൊലീസിന് പിഴ ഈടാക്കുന്നതു സംബന്ധിച്ച് നിയമ തടസമുണ്ടെന്ന വാദഗതികളും ഉയർന്നിരുന്നു. ഇതിനിടയിലാണ് ഹൈക്കോടതി ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലോക്ക്ഡൗണ്‍ ലംഘനം; 1000 മുതല്‍ 5000 രൂപ വരെ സെക്യൂരിറ്റി ഈടാക്കി വാഹനങ്ങൾ വിട്ടുനല്‍കാമെന്ന് കോടതി
Next Article
advertisement
'ക്രിസ്ത്യാനികൾക്കിടയിലെ വർഗീയവാദികൾക്ക് ഹിന്ദു തീവ്രവാദസംഘടനകളുടെ പിന്തുണയുണ്ട്': മാർ ആൻഡ്രൂസ് താഴത്ത്
'ക്രിസ്ത്യാനികൾക്കിടയിലെ വർഗീയവാദികൾക്ക് ഹിന്ദു തീവ്രവാദസംഘടനകളുടെ പിന്തുണയുണ്ട്': മാർ ആൻഡ്രൂസ് താഴത്ത്
  • മതവിവേചനം വളർത്തുന്നതിൽ ചില ക്രൈസ്തവ സംഘടനകൾക്ക് ഹിന്ദു തീവ്രവാദികൾ പിന്തുണയുണ്ട്

  • കേരളത്തിൽ ക്രൈസ്തവരിലും വർഗീയത വളരുന്നതിൽ രാഷ്ട്രീയക്കാർക്കും മറ്റ് തീവ്രവാദ ഗ്രൂപ്പുകൾക്കും പങ്കുണ്ട്

  • ക്രൈസ്തവരുടെ എണ്ണം കുറയുന്നതും വിദേശ കുടിയേറ്റം കൂടുന്നതും സമൂഹബോധം നഷ്ടപ്പെടുന്നതും ഗുരുതരമാണ്

View All
advertisement