കാഴ്ച്ചാ പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവം; നിയമനടപടിക്കൊരുങ്ങി മഹാരാജാസ് കോളേജ്

Last Updated:

വിദ്യാർത്ഥികൾക്കെതിരെ പൊലീസിൽ ഇന്ന് പരാതി നൽകും

news18
news18
എറണാകുളം: മഹാരാജാസിൽ കാഴ്ചാപരിമിതിയുള്ള അധ്യാപകനെ ക്ലാസ് മുറിയിൽ വെച്ച് അവഹേളിച്ച സംഭവത്തിൽ കോളജ് നിയമനടപടിക്കൊരുങ്ങുന്നു. വിദ്യാർത്ഥികൾക്കെതിരെ പൊലീസിൽ ഇന്ന് പരാതി നൽകും. വിഷയത്തിൽ കോളേജ് ആഭ്യന്തര സമിതി അന്വേഷണവും ഇന്ന് തുടങ്ങും.
റിപ്പോർട്ട് ഏഴു ദിവസത്തിനകം സമർപ്പിക്കും. വിദ്യാർത്ഥികൾക്കെതിരായ തുടർ നടപടികൾ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും. ഓഗസ്റ്റ് പതിനാലിനാണ് അധ്യാപകൻ പ്രിൻസിപ്പലിന് പരാതി നൽകിയത്. കാഴ്ച്ചാപരിമിതിയുള്ള താൻ ക്ലാസ് എടുക്കുമ്പോൾ കുട്ടികൾ കുട്ടികൾ അലക്ഷ്യമായി ഇരിക്കുകയും മൊബൈൽ ഫോൺ ഉപയോഗിക്കുകയും മറ്റൊരു കുട്ടി അനുവാദമില്ലാതെ ക്ലാസിലേക്ക് കയറുകയും പിന്നിൽ നിന്ന് ചേഷ്ടകൾ കാട്ടുകയും ചെയ്യുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്നുവെന്നതാണ് പരാതി.
Also Read- കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ചെന്ന പരാതി ഇന്‍റേണൽ കമ്മിറ്റി അന്വേഷിക്കും
അധ്യാപകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ആഭ്യന്തര സമിതിക്കുള്ള നിർദേശം. കോളേജ് കൗൺസിൽ സെക്രട്ടറി ഡോ.സുജ ടി വി കൺവീനറായും പൊളിറ്റിക്കൽ സയൻസ് വകുപ്പ് മേധാവി ഡോ. സന്ധ്യ എസ്. നായർ, അറബിക് വിഭാഗം വകുപ്പ് മേധാവി ഡോ. അബ്ദുൽ ലത്തീഫ് കോഴിപ്പറമ്പൻ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
advertisement
മുഹമ്മദ് ഫാസിൽ സി എ, നന്ദന സാഗർ,രാകേഷ് വി, പ്രിയദ എൻ ആർ, ആദിത്യ എം, ഫാത്തിമ നസ്ലം എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാഴ്ച്ചാ പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവം; നിയമനടപടിക്കൊരുങ്ങി മഹാരാജാസ് കോളേജ്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement